തിരുവനന്തപുരം: സർക്കാരിന്റെ ഡാറ്റാ സെന്റർ നടത്തിപ്പ് കെൽട്രോണിൽ നിന്നു മാറ്റി വീണ്ടും സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള നീക്കത്തിൽ നിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
കഴിഞ്ഞ അഞ്ചു വർഷമായി കെൽട്രോണ്‍ നല്ല രീതിയിൽ പ്രവർത്തിപ്പിച്ചു വരുന്ന ഡാറ്റാ സെന്റർ സിഫി എന്ന സ്വകാര്യ കമ്പനിയെ ഏല്പിക്കാനാണ് നീക്കം.യുഡിഎഫ് സർക്കാരാണ് 2012ൽ ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയൻസിൽ നിന്നു മാറ്റി കെൽട്രോണിനെ ഏല്പിച്ചത്. സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ടെൻഡർ നടപടികളെല്ലാം പൂർത്തിയായി. കെൽട്രോണിനെ ഒഴിവാക്കാനുള്ള നടപടി ആരുടെ താൽപര്യ പ്രകാരമാണെന്നു സർക്കാർ വ്യക്തമാക്കണം.
സർക്കാരിന്റെ സുപ്രധാന വിവരങ്ങളെല്ലാം ശേഖരിക്കുന്ന കേന്ദ്രമാണിത്. അതു സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ പോലും സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി കെൽട്രോണ്‍ നല്ല രീതിയിൽ പ്രവർത്തിപ്പിച്ചു വരുന്ന ഡാറ്റാ സെന്റർ സിഫി എന്ന സ്വകാര്യ കമ്പനിയെ ഏല്പിക്കാനാണ് നീക്കം.യുഡിഎഫ് സർക്കാരാണ് 2012ൽ ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയൻസിൽ നിന്നു മാറ്റി കെൽട്രോണിനെ ഏല്പിച്ചത്. സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ടെൻഡർ നടപടികളെല്ലാം പൂർത്തിയായി. കെൽട്രോണിനെ ഒഴിവാക്കാനുള്ള നടപടി ആരുടെ താൽപര്യ പ്രകാരമാണെന്നു സർക്കാർ വ്യക്തമാക്കണം.
സർക്കാരിന്റെ സുപ്രധാന വിവരങ്ങളെല്ലാം ശേഖരിക്കുന്ന കേന്ദ്രമാണിത്. അതു സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ പോലും സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.