കോട്ടയം: വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു സ്വാമി വിവേകാനന്ദന്റേത് എന്ന് പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന സാംസ്കാരികകാര്യവകുപ്പ് മലയാളം മിഷനും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിവേകാനന്ദ സ്പർശം സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. യാഥാസ്ഥിതിക ചിന്തകളെ പിൻതള്ളി നവീന വിദ്യാഭ്യസത്തെ ഉൾക്കൊള്ളുവാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദിയായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജെ. രഘു അഭിപ്രായപ്പെട്ടു.
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. കെ.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ സുജ സൂസൻ ജോർജ്, ഡോ. ബി. സനീഷ്,ഡതുടങ്ങിയവർ പ്രസംഗിച്ചു.
കേരള സംസ്ഥാന സാംസ്കാരികകാര്യവകുപ്പ് മലയാളം മിഷനും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിവേകാനന്ദ സ്പർശം സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. യാഥാസ്ഥിതിക ചിന്തകളെ പിൻതള്ളി നവീന വിദ്യാഭ്യസത്തെ ഉൾക്കൊള്ളുവാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദിയായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജെ. രഘു അഭിപ്രായപ്പെട്ടു.
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ. കെ.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മലയാളം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ സുജ സൂസൻ ജോർജ്, ഡോ. ബി. സനീഷ്,ഡതുടങ്ങിയവർ പ്രസംഗിച്ചു.