കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി മുഹമ്മദ് അമീറുൾ ഇസ് ലാമിനു (23) വധശിക്ഷ. ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണു പ്രതി ചെയ്തതെന്നു വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പരമാവധി ശിക്ഷ വിധിച്ചത്.
കുറ്റകൃത്യം ഡൽഹിയിലെ നിർഭയ കേസിലേതിനു സമാനമാണെന്നും സ്ത്രീകൾക്ക് അവരുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനും പൊതുവികാരം ഉണരാനും ഈ വിധി ഉപകരിക്കുമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിലുള്ള വിദ്വേഷത്താൽ 38 മുറിവുകളാണു രഹസ്യഭാഗങ്ങളിലടക്കം ഏൽപിച്ചത്. വെള്ളത്തിനായി യാചിച്ചപ്പോൾ ഒട്ടും ദയ കാണിക്കാതെ മദ്യമാണു പ്രതി ഒഴിച്ചുകൊടുത്തത്. മരണത്തിനു മുൻപ് അങ്ങേയറ്റത്തെ വേദനയും പീഡനവുമാണു പ്രതി ഏൽപിച്ചതെന്നു സാഹചര്യത്തെളിവുകളിൽനിന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു.
ജിഷ ജീവിക്കാൻ വേണ്ടി പോരാടുകയായിരുന്നു. അയൽവാസികളുടെ അകറ്റിനിർത്തലെല്ലാം സഹിച്ചു വട്ടോളിപ്പടി പുറന്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിയിലാണു ജിഷ ജീവിച്ചത്. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചുപോയ ജിഷയെ അമ്മയാണു വളർത്തിയത്. തങ്ങളുടെ സുരക്ഷിതജീവിതത്തിനായി അവൾ ഒരിക്കൽ അഭിഭാഷകയായി വരുമെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഇവരുടെ ഈ സ്വപ്നമാണു പ്രതി ഇല്ലാതാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
അമീറുൾ അല്ല, മറ്റു രണ്ടുപേരാണു കൊലപാതകം നടത്തിയതെന്നു പ്രതിഭാഗം വാദിച്ചെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. കേന്ദ്ര ഏജൻസിയെകൊണ്ടു കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അമീറുൾ നൽകിയ അപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
വധശിക്ഷയ്ക്ക് ഉത്തരവിട്ടതിനാൽ വിധി ഹൈക്കോടതിയുടെ അനുമതിക്കായി കൈമാറും. വിധിക്കുശേഷം അമീറുളിനെ ആദ്യം കാക്കനാട് ജയിലിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി. അപ്പീൽ നൽകുമെന്നു പ്രതിഭാഗം അറിയിച്ചു.
2016 ഏപ്രിൽ 28നു വൈകുന്നേരമാണു പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ കനാൽ പുറംപോക്കിലെ കുടിലിൽ ജിഷയെ അതിദാരുണമായി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ജൂണ് 14നു തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു അമീറുളിനെ അന്വേഷണസംഘം അറസ്റ്റ്ചെയ്തു. 85 ദിവസമാണു വിചാരണ നടന്നത്. 100 സാക്ഷികളെ വിസ്തരിച്ചു. 290 രേഖകളും 36 തൊണ്ടിമുതലുകളും അന്വേഷണസംഘം ശേഖരിച്ചു.
കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലെന്നു പ്രതിഭാഗം അഭിഭാഷകൻ പ റഞ്ഞു.
കുറ്റകൃത്യം ഡൽഹിയിലെ നിർഭയ കേസിലേതിനു സമാനമാണെന്നും സ്ത്രീകൾക്ക് അവരുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിനും പൊതുവികാരം ഉണരാനും ഈ വിധി ഉപകരിക്കുമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിലുള്ള വിദ്വേഷത്താൽ 38 മുറിവുകളാണു രഹസ്യഭാഗങ്ങളിലടക്കം ഏൽപിച്ചത്. വെള്ളത്തിനായി യാചിച്ചപ്പോൾ ഒട്ടും ദയ കാണിക്കാതെ മദ്യമാണു പ്രതി ഒഴിച്ചുകൊടുത്തത്. മരണത്തിനു മുൻപ് അങ്ങേയറ്റത്തെ വേദനയും പീഡനവുമാണു പ്രതി ഏൽപിച്ചതെന്നു സാഹചര്യത്തെളിവുകളിൽനിന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു.
ജിഷ ജീവിക്കാൻ വേണ്ടി പോരാടുകയായിരുന്നു. അയൽവാസികളുടെ അകറ്റിനിർത്തലെല്ലാം സഹിച്ചു വട്ടോളിപ്പടി പുറന്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിയിലാണു ജിഷ ജീവിച്ചത്. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചുപോയ ജിഷയെ അമ്മയാണു വളർത്തിയത്. തങ്ങളുടെ സുരക്ഷിതജീവിതത്തിനായി അവൾ ഒരിക്കൽ അഭിഭാഷകയായി വരുമെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഇവരുടെ ഈ സ്വപ്നമാണു പ്രതി ഇല്ലാതാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
അമീറുൾ അല്ല, മറ്റു രണ്ടുപേരാണു കൊലപാതകം നടത്തിയതെന്നു പ്രതിഭാഗം വാദിച്ചെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. കേന്ദ്ര ഏജൻസിയെകൊണ്ടു കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അമീറുൾ നൽകിയ അപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
വധശിക്ഷയ്ക്ക് ഉത്തരവിട്ടതിനാൽ വിധി ഹൈക്കോടതിയുടെ അനുമതിക്കായി കൈമാറും. വിധിക്കുശേഷം അമീറുളിനെ ആദ്യം കാക്കനാട് ജയിലിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി. അപ്പീൽ നൽകുമെന്നു പ്രതിഭാഗം അറിയിച്ചു.
2016 ഏപ്രിൽ 28നു വൈകുന്നേരമാണു പെരുന്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ കനാൽ പുറംപോക്കിലെ കുടിലിൽ ജിഷയെ അതിദാരുണമായി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ജൂണ് 14നു തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു അമീറുളിനെ അന്വേഷണസംഘം അറസ്റ്റ്ചെയ്തു. 85 ദിവസമാണു വിചാരണ നടന്നത്. 100 സാക്ഷികളെ വിസ്തരിച്ചു. 290 രേഖകളും 36 തൊണ്ടിമുതലുകളും അന്വേഷണസംഘം ശേഖരിച്ചു.
കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലെന്നു പ്രതിഭാഗം അഭിഭാഷകൻ പ റഞ്ഞു.