തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരണസംഖ്യ 68 ആയി. കോഴിക്കോട് കൊയിലാണ്ടി, ബേപ്പൂർ എന്നിവിടങ്ങളിൽനിന്നാണ് ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോയ നിരവധി മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിനു പോയി ആഴ്ചകൾക്കു ശേഷം തിരികെ എത്താറുള്ള നിരവധി മത്സ്യത്തൊഴിലാളികളും ഇനി തിരികെ വരാനുണ്ട്. ചുഴലിക്കാറ്റിൽ പെട്ട് പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി സൈമണ്‍ (53) നെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോയ നിരവധി മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്. വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിനു പോയി ആഴ്ചകൾക്കു ശേഷം തിരികെ എത്താറുള്ള നിരവധി മത്സ്യത്തൊഴിലാളികളും ഇനി തിരികെ വരാനുണ്ട്. ചുഴലിക്കാറ്റിൽ പെട്ട് പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി സൈമണ്‍ (53) നെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.