നെടുമ്പാശേരി: ഇന്നലെ പുലർച്ചെ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് പത്ത് വിമാനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് അന്താരാഷ്ട്ര സർവീസുകളും അഞ്ച് ആഭ്യന്തര സർവീസുകളുമാണ് തിരിച്ചുവിട്ടത്. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലായി. എയർ ഏഷ്യ ഒഴിച്ചുള്ള വിമാനങ്ങൾ വൈകുമെന്നു യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നു. എയർ ഏഷ്യ വൈകുമെന്ന് അറിയാതിരുന്നതിനാൽ ആഭ്യന്തര യാത്രക്കാർക്ക് മൂന്നര മണിക്കൂറോളം വിമാനത്താവളത്തിൽ ഇരിക്കേണ്ടിവന്നു.
വിദേശത്തേക്ക് പോകേണ്ടിയിരുന്ന നൂറുകണക്കിന് യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടി.
ഷാർജയിൽനിന്നു വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനം 6.59 ന് ചെന്നൈയിലേക്കും ദോഹയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ് 7. 24 ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് 7.15ന് വന്ന എയർ ഇന്ത്യ വിമാനം അവിടേക്കു തന്നെയും ജിദ്ദയിൽ നിന്ന് 7.15ന് എത്തിയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു.
ഹൈദരബാദിൽ നിന്ന് 8.24 ന് വന്ന ഇൻഡിഗോ എയർലൈൻസ് കോയമ്പത്തൂരിലേക്കും ബംഗളൂരുവിൽ നിന്ന് 8.05 ന് വന്ന എയർ ഏഷ്യ എയർലൈൻസ് അവിടേക്കുതന്നെയും ചെന്നെയിൽനിന്ന് 8.05ന് വന്ന ജെറ്റ് എയർവെയ്സ് കോയമ്പത്തൂരിലേക്കും മുംബൈയിൽനിന്ന് 8.34 ന് വന്ന ഗോഎയർ ബംഗളൂരുവിലേക്കും മസ്ക്കറ്റിൽനിന്ന് 8.10 ന് വന്ന ഒമാൻ എയർ കോഴിക്കോട്ടേക്കും ക്വലാലംപൂരിൽനിന്ന് 8.38 ന് വന്ന എയർ ഏഷ്യ കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്.
വിദേശത്തേക്ക് പോകേണ്ടിയിരുന്ന നൂറുകണക്കിന് യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടി.
ഷാർജയിൽനിന്നു വന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനം 6.59 ന് ചെന്നൈയിലേക്കും ദോഹയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ് 7. 24 ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് 7.15ന് വന്ന എയർ ഇന്ത്യ വിമാനം അവിടേക്കു തന്നെയും ജിദ്ദയിൽ നിന്ന് 7.15ന് എത്തിയ എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു.
ഹൈദരബാദിൽ നിന്ന് 8.24 ന് വന്ന ഇൻഡിഗോ എയർലൈൻസ് കോയമ്പത്തൂരിലേക്കും ബംഗളൂരുവിൽ നിന്ന് 8.05 ന് വന്ന എയർ ഏഷ്യ എയർലൈൻസ് അവിടേക്കുതന്നെയും ചെന്നെയിൽനിന്ന് 8.05ന് വന്ന ജെറ്റ് എയർവെയ്സ് കോയമ്പത്തൂരിലേക്കും മുംബൈയിൽനിന്ന് 8.34 ന് വന്ന ഗോഎയർ ബംഗളൂരുവിലേക്കും മസ്ക്കറ്റിൽനിന്ന് 8.10 ന് വന്ന ഒമാൻ എയർ കോഴിക്കോട്ടേക്കും ക്വലാലംപൂരിൽനിന്ന് 8.38 ന് വന്ന എയർ ഏഷ്യ കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്.