ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ കുറ്റക്കാരായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മുധു കോഡ, കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവർക്കുള്ള ശിക്ഷ ഡൽഹി കോടതി ശനിയാഴ്ച പ്രഖ്യാപിക്കും. പ്രതികൾക്ക് ഏഴു വർഷം തടവ് നല്കണമെന്നാണു കേസ് അന്വേഷിച്ച സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കോഡയുടെ സഹായി വിജയ് ജോഷി, വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് കന്പനി (വിഷുൽ) എന്നിവരാണ് കേസിൽ മറ്റു കുറ്റക്കാർ. ജാർഖണ്ഡിലെ രാജാര നോർത്ത് കൽക്കരിപ്പാടം കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിനു ലഭിക്കാൻ ക്രിമിനൽ ഗൂഢാലോച നടത്തിയെന്നാണു കേസ്.
കോഡയുടെ സഹായി വിജയ് ജോഷി, വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് കന്പനി (വിഷുൽ) എന്നിവരാണ് കേസിൽ മറ്റു കുറ്റക്കാർ. ജാർഖണ്ഡിലെ രാജാര നോർത്ത് കൽക്കരിപ്പാടം കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിനു ലഭിക്കാൻ ക്രിമിനൽ ഗൂഢാലോച നടത്തിയെന്നാണു കേസ്.