കൊച്ചി: സംസ്ഥാനത്തുടനീളം നിരവധി കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ കൊടുവളപ്പിൽ വീട്ടിൽ കിഡ്നി ബിജു എന്ന ജോർജ് (48) ആണു നോർത്ത് പോലീസിന്റെ പിടിയിലായത്. കലൂരിൽ കോട്ടയം പാന്പാടി സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പിടിയിലായത്.
എറണാകുളം 2015ൽ സെമിത്തേരി മുക്കിലെ ഒരു വീട്ടിൽനിന്ന് 40 പവൻ സ്വർണം മോഷ്ടിച്ച കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ മാസം അവസാനമാണ് ഇയാൾ ജയിൽ മോചിതനായത്. കൊച്ചിയിൽനിന്ന് ഉൾപ്പെടെ നിരവധിപേരുടെ മൊബൈൽ ഫോണുകളും ബാഗുകളും മോഷണം പോയതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. മോഷ്ടിച്ച ഫോണ് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെ പെന്റാ മേനകയിലെ മൊബൈൽ കട വഴി പാലക്കാട് സ്വദേശിക്കു വിറ്റതായി കണ്ടെത്തി. തുടർന്ന് പാലക്കാട് സ്വദേശിയിൽനിന്നു ഫോണ് വീണ്ടെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മൂന്നു കവർച്ചാ കേസുകളും നോർത്ത്, കടവന്ത്ര, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളും ചെന്പുമുക്ക് മുസ്ലിം പള്ളിയിൽ കവർച്ച നടത്തിയതിനു തൃക്കാക്കര സ്റ്റേഷനിലും കേസുകളുണ്ട്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ നോർത്ത് എസ്ഐ വിബിൻദാസ്, സീനിയർ സിപിഒമാരായ ബഷീർ, റോയ്മോൻ, വിനോദ്കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എറണാകുളം 2015ൽ സെമിത്തേരി മുക്കിലെ ഒരു വീട്ടിൽനിന്ന് 40 പവൻ സ്വർണം മോഷ്ടിച്ച കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ മാസം അവസാനമാണ് ഇയാൾ ജയിൽ മോചിതനായത്. കൊച്ചിയിൽനിന്ന് ഉൾപ്പെടെ നിരവധിപേരുടെ മൊബൈൽ ഫോണുകളും ബാഗുകളും മോഷണം പോയതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. മോഷ്ടിച്ച ഫോണ് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെ പെന്റാ മേനകയിലെ മൊബൈൽ കട വഴി പാലക്കാട് സ്വദേശിക്കു വിറ്റതായി കണ്ടെത്തി. തുടർന്ന് പാലക്കാട് സ്വദേശിയിൽനിന്നു ഫോണ് വീണ്ടെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മൂന്നു കവർച്ചാ കേസുകളും നോർത്ത്, കടവന്ത്ര, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളും ചെന്പുമുക്ക് മുസ്ലിം പള്ളിയിൽ കവർച്ച നടത്തിയതിനു തൃക്കാക്കര സ്റ്റേഷനിലും കേസുകളുണ്ട്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ നോർത്ത് എസ്ഐ വിബിൻദാസ്, സീനിയർ സിപിഒമാരായ ബഷീർ, റോയ്മോൻ, വിനോദ്കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.