ഫാ. ഫ്രാൻസിസ് മഞ്ഞളി, (കുട്ടംകുളം പള്ളി വികാരി)
മഞ്ഞ് വീണു കുളിർത്ത പാതിരാപൂക്കളുടെ പുതുമണത്തോടെ ഡിസംബർ മിഴിതുറക്കുന്നു. അതേ - രക്ഷകന്റെ ആദ്യപുലരി വിടരുകയായ്. ദൈവവാഗ്ദാനം പൂർത്തിയായി കാലത്തിന്റെ തികവിൽ ദൈവം മനുഷ്യനാകുകയാണ്. മനുഷ്യമനസുകളിലെ, ഹൃദയങ്ങളിലെ രാജാവായ് അവൻ വരികയാണ്! ആധുനിക ലോകത്തിന്റെ തിരക്കുപിടിച്ച തെരുവുകളിലും ജീവിത പ്രാരാബ്ധത്തിന്റെ ഭാരം പേറുന്ന മനുഷ്യ മനസുകളിലും പാപത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ കഴിയുന്ന മാനവലോകത്തിനു മുഴുവൻ പ്രത്യാശയായി വെള്ളി വെളിച്ചമായി അഗ്നിച്ചിറകുകളോടെ മാലാഖമാർ പ്രഖ്യാപിക്കുന്നു, നിങ്ങൾക്കായ് രക്ഷകൻ പിറന്നിരിക്കുന്നു.
രക്ഷ സൗജന്യമാണ്. ദൈവത്തിന്റെ ദാനവുമാണ്. പറുദീസായിൽ നഷ്ടപ്പെട്ട പരിശുദ്ധ ബന്ധത്തിന്റെ കൂട്ടിവിളക്കലാണിത്. വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണത്. അവനോടുകൂടി ആയിരിക്കുന്പോഴെ രക്ഷയുള്ളൂവെന്നും അവനിൽനിന്നു പുറത്താകുന്പോൾ പാപത്തോടൊന്നാകുന്പോൾ പറുദീസായ്ക്ക്- ദൈവദാനമായ രക്ഷയ്ക്കു പുറത്താണെന്നും ദിവ്യജനനം ഓർമിപ്പിക്കുന്നു.
ആത്മാവിന്റെ നാഥന്റെ രക്ഷ നൽകുന്ന രക്ഷകനെ വരവേൽക്കാം. രക്ഷകൻ ഹൃദയനാഥനാണ്- രാജാവാണ്. നമ്മുടെ ഹൃദയമാണവന്റെ സിംഹാസനം. ഹൃദയരാജാവിനെ നമുക്കു ഹൃദയങ്ങളിൽ ഏറ്റുവാങ്ങാം. പുൽക്കൂടുകളിലും ആകാശഗോളങ്ങളിലും തോരണങ്ങളിലും ഉണ്ണി പിറന്നാലും ഹൃദയത്തിൽ അവനു പിറക്കാൻ ഇടമില്ലെങ്കിൽ ക്രിസ്മസ് ചടങ്ങായി അധഃപതിക്കും!
നക്ഷത്രവിളക്ക് തൂക്കി ആഘോഷിക്കുന്പോൾ നമുക്കതിന്റെ അർഥം ഗ്രഹിക്കാൻ കഴിയട്ടെ! നക്ഷത്രവിളക്കുകൾ വിളിച്ചുപറയുന്ന സത്യമിതാണ്. ഓരോ നക്ഷത്ര വിളക്കിനടിയിലെ സ്ഥലവും കൂടാരങ്ങളും ദൈവദേശമാണ്. അവിടെ രക്ഷകൻ പിറന്നിരിക്കുന്നു. അതേ എവിടെ നക്ഷത്രങ്ങൾ തൂങ്ങിക്കിടക്കുന്നുവോ അതിനടിയിൽ ഭവനത്തിൽ -സത്രങ്ങളിൽ -ഗോപുരങ്ങളിൽ ദേവാലയങ്ങളിൽ-ചേരികളിൽ രക്ഷകൻ പിറന്നിരിക്കുന്നു. ആകാശത്തെ നക്ഷത്രങ്ങൾ പങ്കുവയ്ക്കുന്ന സന്ദേശവുമതാണ്. പുറത്ത് ഇറങ്ങിനിൽക്കുന്പോൾ തലയ്ക്കുമുകളിൽ നിൽക്കുന്ന നക്ഷത്രം ഇതേസത്യം ആവർത്തിച്ചാവർത്തിച്ചു പ്രഘോഷിക്കുന്നു. നിന്നിൽ രക്ഷകൻ പിറന്നിരിക്കുന്നു. അന്ധകാരന്റെ വഴികളെ ഉപേക്ഷിക്കാം. തിന്മയുടെ ആകർഷണങ്ങളെ തള്ളിക്കളയാം. കൂടുതൽ ശക്തിയോടെ... ഊർജസ്വലതയോടെ നമുക്ക് ജീവിക്കാം.
രക്ഷകനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെപോലെ ജീവിതാനുഭവങ്ങളെ നഷ്ടമാക്കാതെ രക്ഷാകരമാക്കിത്തീർക്കാം. വചനം സ്വീകരിച്ച മറിയത്തെപോലെ അനുദിന ജീവിതത്തിലൂടെ വചനത്തെ മാത്രം മാംസം ധരിക്കാം. ആട്ടിടയന്മാരെപോലെ നിഷ്കളങ്കമനസോടെ ദൈവിക വെളിപ്പെടുത്തലുകളെ വിശ്വസിക്കാം. ജ്ഞാനികളെപ്പോലെ ജീവിതം മുഴുവൻ രക്ഷകനെ കണ്ടെത്താനുള്ള അന്വേഷണമാകാം. ക്രിസ്മസ് അപ്പൂപ്പനെ പോലെ ജീവിതം ത്യാഗത്തിൽ വിരിഞ്ഞ നന്മയുടെ സമ്മാനമാകാം. മാലാഖമാരെപോലെ ജീവിതം കൊണ്ട് ദൈവത്തിന്റെ സന്ദേശവാഹകരാകാം. വാൽനക്ഷത്രത്തെപോലെ രക്ഷകനിലേക്കു നയിക്കുന്ന നക്ഷത്രവിളക്കുകളാകാം.
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം.
മഞ്ഞ് വീണു കുളിർത്ത പാതിരാപൂക്കളുടെ പുതുമണത്തോടെ ഡിസംബർ മിഴിതുറക്കുന്നു. അതേ - രക്ഷകന്റെ ആദ്യപുലരി വിടരുകയായ്. ദൈവവാഗ്ദാനം പൂർത്തിയായി കാലത്തിന്റെ തികവിൽ ദൈവം മനുഷ്യനാകുകയാണ്. മനുഷ്യമനസുകളിലെ, ഹൃദയങ്ങളിലെ രാജാവായ് അവൻ വരികയാണ്! ആധുനിക ലോകത്തിന്റെ തിരക്കുപിടിച്ച തെരുവുകളിലും ജീവിത പ്രാരാബ്ധത്തിന്റെ ഭാരം പേറുന്ന മനുഷ്യ മനസുകളിലും പാപത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ കഴിയുന്ന മാനവലോകത്തിനു മുഴുവൻ പ്രത്യാശയായി വെള്ളി വെളിച്ചമായി അഗ്നിച്ചിറകുകളോടെ മാലാഖമാർ പ്രഖ്യാപിക്കുന്നു, നിങ്ങൾക്കായ് രക്ഷകൻ പിറന്നിരിക്കുന്നു.
രക്ഷ സൗജന്യമാണ്. ദൈവത്തിന്റെ ദാനവുമാണ്. പറുദീസായിൽ നഷ്ടപ്പെട്ട പരിശുദ്ധ ബന്ധത്തിന്റെ കൂട്ടിവിളക്കലാണിത്. വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണത്. അവനോടുകൂടി ആയിരിക്കുന്പോഴെ രക്ഷയുള്ളൂവെന്നും അവനിൽനിന്നു പുറത്താകുന്പോൾ പാപത്തോടൊന്നാകുന്പോൾ പറുദീസായ്ക്ക്- ദൈവദാനമായ രക്ഷയ്ക്കു പുറത്താണെന്നും ദിവ്യജനനം ഓർമിപ്പിക്കുന്നു.
ആത്മാവിന്റെ നാഥന്റെ രക്ഷ നൽകുന്ന രക്ഷകനെ വരവേൽക്കാം. രക്ഷകൻ ഹൃദയനാഥനാണ്- രാജാവാണ്. നമ്മുടെ ഹൃദയമാണവന്റെ സിംഹാസനം. ഹൃദയരാജാവിനെ നമുക്കു ഹൃദയങ്ങളിൽ ഏറ്റുവാങ്ങാം. പുൽക്കൂടുകളിലും ആകാശഗോളങ്ങളിലും തോരണങ്ങളിലും ഉണ്ണി പിറന്നാലും ഹൃദയത്തിൽ അവനു പിറക്കാൻ ഇടമില്ലെങ്കിൽ ക്രിസ്മസ് ചടങ്ങായി അധഃപതിക്കും!
നക്ഷത്രവിളക്ക് തൂക്കി ആഘോഷിക്കുന്പോൾ നമുക്കതിന്റെ അർഥം ഗ്രഹിക്കാൻ കഴിയട്ടെ! നക്ഷത്രവിളക്കുകൾ വിളിച്ചുപറയുന്ന സത്യമിതാണ്. ഓരോ നക്ഷത്ര വിളക്കിനടിയിലെ സ്ഥലവും കൂടാരങ്ങളും ദൈവദേശമാണ്. അവിടെ രക്ഷകൻ പിറന്നിരിക്കുന്നു. അതേ എവിടെ നക്ഷത്രങ്ങൾ തൂങ്ങിക്കിടക്കുന്നുവോ അതിനടിയിൽ ഭവനത്തിൽ -സത്രങ്ങളിൽ -ഗോപുരങ്ങളിൽ ദേവാലയങ്ങളിൽ-ചേരികളിൽ രക്ഷകൻ പിറന്നിരിക്കുന്നു. ആകാശത്തെ നക്ഷത്രങ്ങൾ പങ്കുവയ്ക്കുന്ന സന്ദേശവുമതാണ്. പുറത്ത് ഇറങ്ങിനിൽക്കുന്പോൾ തലയ്ക്കുമുകളിൽ നിൽക്കുന്ന നക്ഷത്രം ഇതേസത്യം ആവർത്തിച്ചാവർത്തിച്ചു പ്രഘോഷിക്കുന്നു. നിന്നിൽ രക്ഷകൻ പിറന്നിരിക്കുന്നു. അന്ധകാരന്റെ വഴികളെ ഉപേക്ഷിക്കാം. തിന്മയുടെ ആകർഷണങ്ങളെ തള്ളിക്കളയാം. കൂടുതൽ ശക്തിയോടെ... ഊർജസ്വലതയോടെ നമുക്ക് ജീവിക്കാം.
രക്ഷകനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെപോലെ ജീവിതാനുഭവങ്ങളെ നഷ്ടമാക്കാതെ രക്ഷാകരമാക്കിത്തീർക്കാം. വചനം സ്വീകരിച്ച മറിയത്തെപോലെ അനുദിന ജീവിതത്തിലൂടെ വചനത്തെ മാത്രം മാംസം ധരിക്കാം. ആട്ടിടയന്മാരെപോലെ നിഷ്കളങ്കമനസോടെ ദൈവിക വെളിപ്പെടുത്തലുകളെ വിശ്വസിക്കാം. ജ്ഞാനികളെപ്പോലെ ജീവിതം മുഴുവൻ രക്ഷകനെ കണ്ടെത്താനുള്ള അന്വേഷണമാകാം. ക്രിസ്മസ് അപ്പൂപ്പനെ പോലെ ജീവിതം ത്യാഗത്തിൽ വിരിഞ്ഞ നന്മയുടെ സമ്മാനമാകാം. മാലാഖമാരെപോലെ ജീവിതം കൊണ്ട് ദൈവത്തിന്റെ സന്ദേശവാഹകരാകാം. വാൽനക്ഷത്രത്തെപോലെ രക്ഷകനിലേക്കു നയിക്കുന്ന നക്ഷത്രവിളക്കുകളാകാം.
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം.