പത്തനംതിട്ട: വനമേഖല ഉൾപ്പെടുന്ന താലൂക്കുകളിൽ സംരക്ഷിതവനഭൂമിയുടെ വിസ്തൃതി കൂട്ടാനുള്ള നടപടികൾ ഈ മേഖലയിലെ കർഷകർക്കും സ്ഥിരതാമസക്കാർക്കും ബുദ്ധിമുട്ടാകുന്നു. വനം വിസ്തൃതി വർധിപ്പിച്ചു കാണിക്കുന്നതിന്റെ ഭാഗമായി ജനവാസമേഖലകളെ സംരക്ഷിത വനഭൂമിയാക്കുന്ന ഉത്തരവുകൾ ഇറങ്ങിത്തുടങ്ങി. വനംവകുപ്പിന്റെ കണക്കിൽ 9107 ചതുരശ്ര കിലോമീറ്റർ മാത്രമാണു സംരക്ഷിതമേഖലയിലുള്ളത്. 2002 മുതലുള്ള കണക്കാണിത്. ഇതിനിടെ വിസ്തൃതി വർധിപ്പിക്കാൻ വിദേശ ഏജൻസികളുടെയും കേന്ദ്രസർക്കാരിന്റെയും ഫണ്ടുകൾ വനംവകുപ്പ് വാങ്ങിയിരുന്നു. എന്നാൽ വിസ്തൃതി വർധിച്ചതുമില്ല. ഈ സാഹചര്യത്തിൽ വനഭൂമിയുടെ കണക്കെങ്കിലും വർധിപ്പിച്ചു കാണിക്കേണ്ടത് അടിയന്തരാവശ്യമായി.
കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ സംരക്ഷിത വനമേഖല ഇഎസ്ഐയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചു നൽകിയ റിപ്പോർട്ടിലും 9107 ചതുരശ്ര കിലോമീറ്ററിന്റെ കണക്കു മാത്രമേയുള്ളൂ. എന്നാൽ 15 വർഷത്തിനിടെ നിരവധി പരിസ്ഥിതി സംഘടനകളും അന്താരാഷ്ട്ര ഏജൻസികളും കേരളത്തിലെ വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനു ഫണ്ട് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതെങ്ങനെ പ്രയോജനപ്പെടുത്തിയെന്ന ചോദ്യം ഉയരുന്പോഴാണ് സംരക്ഷിത വനമേഖലയുടെ വിസ്തൃതി കൂട്ടാൻ വനംവകുപ്പ് നിർബന്ധിതമാകുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ ’ദീപിക’യോടു പറഞ്ഞു.
കോന്നി വനമേഖലയിലേക്ക് 8.1232 ഹെക്ടർ പ്രദേശം കൂടി ഉൾപ്പെടുത്തി വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമാവുകയാണ്. കോന്നി ടൗണിനോടു ചേർന്ന് ആനത്താവളവും വനംവകുപ്പ് ഓഫീസുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും തൊട്ടടുത്ത കരം തീരുവയുള്ള ജനവാസമേഖലകളുമാണ് സംരക്ഷിത വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റവന്യുഭൂമിയായിരുന്ന പ്രദേശങ്ങളാണ് വനംവകുപ്പ് പ്രത്യേക ഉത്തരവിലൂടെ സംരക്ഷിത വനമേഖലയാക്കിയത്. കോന്നി ആനത്താവളം ഉൾപ്പെടുന്ന 3.3632 ഹെക്ടറിനു പുറമേ വനം ഐബി എലിയറയ്ക്കൽ സാമൂഹിക വനവത്കരണ ഓഫീസ് പരിസരങ്ങളുമാണ് സംരക്ഷിത വനമേഖലയിലുള്ളത്.
വനം ഐബിയോടു ചേർന്ന ബംഗ്ലാവ് ഹിൽ പ്രദേശങ്ങൾ പുതിയ ഉത്തരവു പ്രകാരം സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. 20 ലധികം കുടുംബങ്ങൾ ഈ ഭാഗത്തു സ്ഥിരതാമസമാണ്.
ബിജു കുര്യൻ
കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മേയിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ സംരക്ഷിത വനമേഖല ഇഎസ്ഐയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ചു നൽകിയ റിപ്പോർട്ടിലും 9107 ചതുരശ്ര കിലോമീറ്ററിന്റെ കണക്കു മാത്രമേയുള്ളൂ. എന്നാൽ 15 വർഷത്തിനിടെ നിരവധി പരിസ്ഥിതി സംഘടനകളും അന്താരാഷ്ട്ര ഏജൻസികളും കേരളത്തിലെ വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനു ഫണ്ട് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതെങ്ങനെ പ്രയോജനപ്പെടുത്തിയെന്ന ചോദ്യം ഉയരുന്പോഴാണ് സംരക്ഷിത വനമേഖലയുടെ വിസ്തൃതി കൂട്ടാൻ വനംവകുപ്പ് നിർബന്ധിതമാകുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ ’ദീപിക’യോടു പറഞ്ഞു.
കോന്നി വനമേഖലയിലേക്ക് 8.1232 ഹെക്ടർ പ്രദേശം കൂടി ഉൾപ്പെടുത്തി വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമാവുകയാണ്. കോന്നി ടൗണിനോടു ചേർന്ന് ആനത്താവളവും വനംവകുപ്പ് ഓഫീസുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും തൊട്ടടുത്ത കരം തീരുവയുള്ള ജനവാസമേഖലകളുമാണ് സംരക്ഷിത വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റവന്യുഭൂമിയായിരുന്ന പ്രദേശങ്ങളാണ് വനംവകുപ്പ് പ്രത്യേക ഉത്തരവിലൂടെ സംരക്ഷിത വനമേഖലയാക്കിയത്. കോന്നി ആനത്താവളം ഉൾപ്പെടുന്ന 3.3632 ഹെക്ടറിനു പുറമേ വനം ഐബി എലിയറയ്ക്കൽ സാമൂഹിക വനവത്കരണ ഓഫീസ് പരിസരങ്ങളുമാണ് സംരക്ഷിത വനമേഖലയിലുള്ളത്.
വനം ഐബിയോടു ചേർന്ന ബംഗ്ലാവ് ഹിൽ പ്രദേശങ്ങൾ പുതിയ ഉത്തരവു പ്രകാരം സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. 20 ലധികം കുടുംബങ്ങൾ ഈ ഭാഗത്തു സ്ഥിരതാമസമാണ്.
ബിജു കുര്യൻ