എരുമേലി: സ്വകാര്യ ബസ് കണ്ടക്ടറെ പെരുന്തേനരുവിക്കു സമീപം ജലവൈദ്യുതി പദ്ധതിയുടെ മിനി ഡാമിൽമരിച്ച നിലയിൽ കണ്ടെത്തി. മുക്കൂട്ടുതറ പാണപിലാവ് കോയിക്കലേത്ത് പ്രസാദിനെയാണ് (47) പെരുന്തേനരുവി ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. നദിയിൽ ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഉച്ചയ്ക്ക് ബസ് വരുന്ന വഴിയിൽ വീടിന് സമീപം കാത്തുനിന്ന ഭാര്യയോട് ഭക്ഷണം വേണ്ടെന്ന് സുഹൃത്തിന്റെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്ന് പറയുന്നു.
മറ്റൊരാളെ ബസിൽ പകരമായി ജോലിയേൽപ്പിച്ചിട്ടാണ് ഉച്ച കഴിഞ്ഞ് അവധിയെടുത്തത്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്ന് പറയുന്നു. കഴിഞ്ഞയിടെ വീട്ടമ്മയെ കയറിപ്പിടിച്ച അയൽവാസി വനത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രസാദും മക്കളും പ്രതികളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഭാര്യ: അജിത . മക്കൾ:ഹരിപ്രസാദ്, ശ്രീമോൾ പ്രസാദ് . വെച്ചൂച്ചിറ പോലീസ് സ്ഥലത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇരവിപേരൂർ സ്വദേശിനി കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതും പെരുന്തേനരുവിയിലാണ്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. നദിയിൽ ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഉച്ചയ്ക്ക് ബസ് വരുന്ന വഴിയിൽ വീടിന് സമീപം കാത്തുനിന്ന ഭാര്യയോട് ഭക്ഷണം വേണ്ടെന്ന് സുഹൃത്തിന്റെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്ന് പറയുന്നു.
മറ്റൊരാളെ ബസിൽ പകരമായി ജോലിയേൽപ്പിച്ചിട്ടാണ് ഉച്ച കഴിഞ്ഞ് അവധിയെടുത്തത്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്ന് പറയുന്നു. കഴിഞ്ഞയിടെ വീട്ടമ്മയെ കയറിപ്പിടിച്ച അയൽവാസി വനത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രസാദും മക്കളും പ്രതികളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഭാര്യ: അജിത . മക്കൾ:ഹരിപ്രസാദ്, ശ്രീമോൾ പ്രസാദ് . വെച്ചൂച്ചിറ പോലീസ് സ്ഥലത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇരവിപേരൂർ സ്വദേശിനി കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതും പെരുന്തേനരുവിയിലാണ്.