കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി അമീറുൾ ഇസ്ലാമിനുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പ്രഖ്യാപിക്കും. ഇന്നലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്.
ശക്തമായ വാദമുഖങ്ങളാണു പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഇന്നലെ കോടതിയിൽ ഉയർത്തിയത്. പ്രതിക്കു വധശിക്ഷ നൽകുന്നതിനായി അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിക്കണമെന്നു സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്തു കരുണ കാണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതി കൊലയും അതിക്രൂര പീഡനവും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കുത്തേറ്റതിന്റെ 33 പാടുകൾ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. പ്രതി ഒരുവിധ സഹതാപവും അർഹിക്കുന്നില്ല. ജിഷയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ശക്തമായ വാദമുഖങ്ങളാണു പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഇന്നലെ കോടതിയിൽ ഉയർത്തിയത്. പ്രതിക്കു വധശിക്ഷ നൽകുന്നതിനായി അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിക്കണമെന്നു സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്തു കരുണ കാണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതി കൊലയും അതിക്രൂര പീഡനവും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കുത്തേറ്റതിന്റെ 33 പാടുകൾ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. പ്രതി ഒരുവിധ സഹതാപവും അർഹിക്കുന്നില്ല. ജിഷയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.