കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അകപ്പെട്ട 128 മത്സ്യത്തൊഴിലാളികൾ ഇന്നലെ തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയവരുടെ എണ്ണം 2527 ആയി. 12 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇതുവരെ ആകെ 232 ബോട്ടുകൾ തിരിച്ചെത്തി. ഇനി കൊച്ചിയിൽ നിന്നു പോയ 16 ബോട്ടുകളാണു തിരിച്ചെത്താനുള്ളത്.
കടൽക്ഷോഭത്തെ തുടർന്ന് വീടുകളും ടോയ്ലറ്റുകളും തകർന്ന വൈപ്പിൻ, ചെല്ലാനം മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 148 ടോയ്ലറ്റുകൾ തകർന്ന നിലയിൽ കണ്ടെത്തി. മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ആശ പ്രവർത്തകരുമാണ് ശുചീകരണജോലികൾക്ക് നേതൃത്വം നൽകിയത്.
ചെല്ലാനം മേഖലയിൽ 193 വീടുകൾ സന്ദർശിച്ചു. 36 വീടുകൾ തകർന്ന നിലയിൽ കണ്ടെത്തി. 74 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്തു. രണ്ട് സെപ്റ്റിക് ടാങ്കുകൾ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
75 ലഘുലേഖകൾ വിതരണം ചെയ്തു. മൂന്ന് സ്ഥലങ്ങളിൽ ബാനറുകൾ പ്രദർശിപ്പിച്ചു. 80 സ്ഥലങ്ങളിൽ ക്ലോറിൻ ടാബുകൾ വിതരണം ചെയ്തു.
3, 19, 20, 21 വാർഡുകളിലായി എട്ടുപേർക്ക് പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കടൽക്ഷോഭത്തെ തുടർന്ന് വീടുകളും ടോയ്ലറ്റുകളും തകർന്ന വൈപ്പിൻ, ചെല്ലാനം മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 148 ടോയ്ലറ്റുകൾ തകർന്ന നിലയിൽ കണ്ടെത്തി. മാലിപ്പുറം സിഎച്ച്സിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരും ആശ പ്രവർത്തകരുമാണ് ശുചീകരണജോലികൾക്ക് നേതൃത്വം നൽകിയത്.
ചെല്ലാനം മേഖലയിൽ 193 വീടുകൾ സന്ദർശിച്ചു. 36 വീടുകൾ തകർന്ന നിലയിൽ കണ്ടെത്തി. 74 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്തു. രണ്ട് സെപ്റ്റിക് ടാങ്കുകൾ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
75 ലഘുലേഖകൾ വിതരണം ചെയ്തു. മൂന്ന് സ്ഥലങ്ങളിൽ ബാനറുകൾ പ്രദർശിപ്പിച്ചു. 80 സ്ഥലങ്ങളിൽ ക്ലോറിൻ ടാബുകൾ വിതരണം ചെയ്തു.
3, 19, 20, 21 വാർഡുകളിലായി എട്ടുപേർക്ക് പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.