കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ടു കടലിൽ മരിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ ചെല്ലാനം മാലാഖപ്പടി തീരത്ത് അടിഞ്ഞ നിലയിലാണു മൃതദേഹം കണ്ടത്. അഴുകിയ മൃതദേഹം ആരുടേതെന്നു തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു കണ്ണമാലി പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചു കൊച്ചിയിൽ എത്തിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതിൽ രണ്ടുപേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവരുടെ മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലെയും തൃപ്പൂണിത്തുറ, ആലുവ താലൂക്ക് ആശുപത്രികളിലെയും മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു കണ്ണമാലി പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചു കൊച്ചിയിൽ എത്തിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതിൽ രണ്ടുപേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവരുടെ മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലെയും തൃപ്പൂണിത്തുറ, ആലുവ താലൂക്ക് ആശുപത്രികളിലെയും മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.