തൊടുപുഴ: ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടായ തീരദേശ മലയോര പ്രദേശങ്ങൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമയബന്ധിതമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ രൂപത, ഇടവക തലത്തിൽ ദുരിത മേഖലകളിൽ സഹായങ്ങൾ എത്തിക്കാനും യോഗം തീരുമാനിച്ചു.
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഉൾക്കടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ നടത്തുന്നതിനുള്ള സാങ്കേതിക തടസം കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ , ഭാരവാഹികളായ സാജു അലക്സ് , പ്രഫ. ജോയി മൂപ്രപ്പിള്ളിൽ , ജോസ് മേനാച്ചേരി , കെ.ജെ. ആന്റണി , സെലിൻ സിജോ എന്നിവർ പ്രസംഗിച്ചു.
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഉൾക്കടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ നടത്തുന്നതിനുള്ള സാങ്കേതിക തടസം കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ , ഭാരവാഹികളായ സാജു അലക്സ് , പ്രഫ. ജോയി മൂപ്രപ്പിള്ളിൽ , ജോസ് മേനാച്ചേരി , കെ.ജെ. ആന്റണി , സെലിൻ സിജോ എന്നിവർ പ്രസംഗിച്ചു.