തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ കാണാതായവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം. കാണാതായവരുടെ കാര്യത്തിൽ എഫ്ഐആർ അടക്കമുള്ള നിയമ നടപടികൾ പൂർത്തിയാക്കി നിബന്ധനകൾക്കു വിധേയമായിട്ടായിരിക്കും മരിച്ചവർക്കു നൽകുന്ന നഷ്ടപരിഹാരമായ 22 ലക്ഷം രൂപയ്ക്കു തുല്യമായ തുക നൽകും. ഗവണ്മെന്റ് സെക്രട്ടറിമാരുടെ സമിതിയുടെ റിപ്പോർട്ട് വൈകാതെ ലഭിക്കും.
അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നേക്കുമാണു സർക്കാർ കണക്കാക്കുന്നത്. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ 104 പേരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. തിരുവനന്തപുരം മേഖലയിൽ നിന്നു മാത്രം ദുരന്ത ദിവസം 252 വള്ളങ്ങളാണ് കടലിലുണ്ടായിരുന്നത്. 259 തൊഴിലാളികൾ തലേദിവസം കടലിൽ പോയി. കടലിൽ നിന്ന് ഇപ്പോഴും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്. 56 മൃതദേഹങ്ങൾ ഇതിനകം ലഭിച്ചു.
മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കൊച്ചി തീരത്തു നിന്നടക്കം 247 ബോട്ടുകൾ ദുരന്ത ദിവസങ്ങളിൽ കടലിലുണ്ടായിരുന്നു. ഇതിൽ പത്ത് ബോട്ടുകൾ മുങ്ങിയിട്ടുണ്ടെന്നാണു സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. ബോട്ടുകളിൽ കുറച്ചെണ്ണം മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ എത്തിയിട്ടുണ്ട്. നേരത്തെ തന്നെ കടലിൽപോയ പല ബോട്ടുകളും ക്രിസ്മസിനോട് അടുപ്പിച്ചു മാത്രമേ തിരികെ എത്താനിടയുള്ളു.
ഈ മാസം 22 ന് ഇതു സംബന്ധിച്ചു വ്യക്തത വരുമെന്ന് കരുതുന്നു. ഏഴ് മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.
പുതിയ ചെറുവള്ളത്തിന് ആറു ലക്ഷം രൂപ കണക്കാക്കുന്നുണ്ട്. ഇതിന്റെ തുക മത്സ്യഫെഡ് വഴി നൽകും. ഇപ്പോഴത്തെ നിലവാരത്തിലുള്ള വള്ളങ്ങൾ നൽകിയാൽ മതിയോ അതോ ആധുനിക സൗകര്യമുള്ളവ വേണോ എന്നു തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്തു തീരുമാനിക്കും. തിരുവനന്തപുരത്തു പരന്പരാഗത രീതിയിലെ പഴയ വള്ളങ്ങളാണ്. ആധുനിക സൗകര്യങ്ങളുള്ള വള്ളങ്ങൾ വാങ്ങാൻ എട്ടു ലക്ഷം രൂപ വേണ്ടിവരും.
അധികം വേണ്ട രണ്ട് ലക്ഷം രൂപ അങ്ങനെയെങ്കിൽ വായ്പയായി ലഭ്യമാക്കാനും ഫിഷറീസ് വകുപ്പ് ആലോചിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് വള്ളവും വലയും നഷ്ടപ്പെട്ടവർക്ക് 12.6 കോടി രൂപ നൽകേണ്ടി വരും.
അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നേക്കുമാണു സർക്കാർ കണക്കാക്കുന്നത്. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ 104 പേരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. തിരുവനന്തപുരം മേഖലയിൽ നിന്നു മാത്രം ദുരന്ത ദിവസം 252 വള്ളങ്ങളാണ് കടലിലുണ്ടായിരുന്നത്. 259 തൊഴിലാളികൾ തലേദിവസം കടലിൽ പോയി. കടലിൽ നിന്ന് ഇപ്പോഴും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്. 56 മൃതദേഹങ്ങൾ ഇതിനകം ലഭിച്ചു.
മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. കൊച്ചി തീരത്തു നിന്നടക്കം 247 ബോട്ടുകൾ ദുരന്ത ദിവസങ്ങളിൽ കടലിലുണ്ടായിരുന്നു. ഇതിൽ പത്ത് ബോട്ടുകൾ മുങ്ങിയിട്ടുണ്ടെന്നാണു സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. ബോട്ടുകളിൽ കുറച്ചെണ്ണം മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ എത്തിയിട്ടുണ്ട്. നേരത്തെ തന്നെ കടലിൽപോയ പല ബോട്ടുകളും ക്രിസ്മസിനോട് അടുപ്പിച്ചു മാത്രമേ തിരികെ എത്താനിടയുള്ളു.
ഈ മാസം 22 ന് ഇതു സംബന്ധിച്ചു വ്യക്തത വരുമെന്ന് കരുതുന്നു. ഏഴ് മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.
പുതിയ ചെറുവള്ളത്തിന് ആറു ലക്ഷം രൂപ കണക്കാക്കുന്നുണ്ട്. ഇതിന്റെ തുക മത്സ്യഫെഡ് വഴി നൽകും. ഇപ്പോഴത്തെ നിലവാരത്തിലുള്ള വള്ളങ്ങൾ നൽകിയാൽ മതിയോ അതോ ആധുനിക സൗകര്യമുള്ളവ വേണോ എന്നു തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്തു തീരുമാനിക്കും. തിരുവനന്തപുരത്തു പരന്പരാഗത രീതിയിലെ പഴയ വള്ളങ്ങളാണ്. ആധുനിക സൗകര്യങ്ങളുള്ള വള്ളങ്ങൾ വാങ്ങാൻ എട്ടു ലക്ഷം രൂപ വേണ്ടിവരും.
അധികം വേണ്ട രണ്ട് ലക്ഷം രൂപ അങ്ങനെയെങ്കിൽ വായ്പയായി ലഭ്യമാക്കാനും ഫിഷറീസ് വകുപ്പ് ആലോചിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് വള്ളവും വലയും നഷ്ടപ്പെട്ടവർക്ക് 12.6 കോടി രൂപ നൽകേണ്ടി വരും.