തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്കു സംസ്ഥാന സർക്കാർ ജീവനക്കാർ മൂന്നു ദിവസത്തെ വേതനം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 10,000 രൂപയ്ക്കു മുകളിൽ പെൻഷൻ വാങ്ങുന്നവർ പകുതി തുകയെങ്കിലും നൽകണം. തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകണം.
കഴിഞ്ഞ ദിവസം ധനസഹായവുമായെത്തിയ ഒരു പെൻഷൻകാരന്റെ നിർദേശമാണിത്. മുഖ്യമന്ത്രി പറഞ്ഞാൽ എല്ലാവരും തുക നൽകാൻ തയാറാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആ വികാരം മാനിച്ചാണ് അഭ്യർഥന വയ്ക്കുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഫണ്ടിനോടു നല്ല പ്രതികരണമാണ്. ധനസഹായം സ്വീകരിക്കുന്നതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാകുമ്പോൾ ആദായനികുതി വകുപ്പിന്റെ ഇളവു ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ധനസഹായവുമായെത്തിയ ഒരു പെൻഷൻകാരന്റെ നിർദേശമാണിത്. മുഖ്യമന്ത്രി പറഞ്ഞാൽ എല്ലാവരും തുക നൽകാൻ തയാറാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആ വികാരം മാനിച്ചാണ് അഭ്യർഥന വയ്ക്കുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഫണ്ടിനോടു നല്ല പ്രതികരണമാണ്. ധനസഹായം സ്വീകരിക്കുന്നതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാകുമ്പോൾ ആദായനികുതി വകുപ്പിന്റെ ഇളവു ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ തീരുമാനിച്ചത്.