തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയും ധൂർത്തുമാണു പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കഷ്ടിച്ചു ശമ്പളവും പെൻഷനും മാത്രം കൊടുക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. 1400 കോടി രൂപയാണു കരാറുകാർക്ക് കുടിശികയുള്ളത്. ക്ഷേമപെൻഷനുകളുടെ അപേക്ഷ പോലും സർക്കാർ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ഓണക്കാലത്തു 14000 കോടി രൂപയാണു സർക്കാർ കടമെടുത്തത്. ഇനി കടമെടുക്കാനുള്ള പരിധി കുറവാണെന്നും ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കു ഹോളിഡേ പ്രഖ്യാപിച്ച സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രി ധന വകുപ്പിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. എന്നിട്ടും ധനമന്ത്രി ഒന്നും മിണ്ടുന്നില്ല. ജിഎസ്ടി വരുമ്പോൾ കേരളത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണു മന്ത്രി തോമസ് ഐസക് പറഞ്ഞത്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയേക്കാൾ തുള്ളിച്ചാടിയത് ഐസക് ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കഷ്ടിച്ചു ശമ്പളവും പെൻഷനും മാത്രം കൊടുക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. 1400 കോടി രൂപയാണു കരാറുകാർക്ക് കുടിശികയുള്ളത്. ക്ഷേമപെൻഷനുകളുടെ അപേക്ഷ പോലും സർക്കാർ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ഓണക്കാലത്തു 14000 കോടി രൂപയാണു സർക്കാർ കടമെടുത്തത്. ഇനി കടമെടുക്കാനുള്ള പരിധി കുറവാണെന്നും ഇതുമൂലം വികസന പ്രവർത്തനങ്ങൾക്കു ഹോളിഡേ പ്രഖ്യാപിച്ച സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രി ധന വകുപ്പിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. എന്നിട്ടും ധനമന്ത്രി ഒന്നും മിണ്ടുന്നില്ല. ജിഎസ്ടി വരുമ്പോൾ കേരളത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണു മന്ത്രി തോമസ് ഐസക് പറഞ്ഞത്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയേക്കാൾ തുള്ളിച്ചാടിയത് ഐസക് ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.