കോഴിക്കോട്: പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കും മന്ത്രിക്കുമെല്ലാമുള്ളൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതിനാൽ നിയമം ലംഘിച്ചവർ ആരായാലും നടപടിയെടുക്കണം. ഇതാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പി.വി. അന്‍വർ എംഎല്‍എ യുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വിട്ടുപോയവരെ മുന്നണിയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് ഇടതുമുന്നണി വര്‍ഷങ്ങള്‍ക്കു മുമ്പു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു സ്വീകരിക്കാതിരുന്നത് ജെഡിയുവാണ്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകൾ ഇപ്പോൾ എല്‍ഡിഎഫിൽ നടന്നിട്ടില്ല. കെ.ഇ. ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യൻ രവീന്ദ്രന് ജനറല്‍ ബോഡിയോഗത്തിൽ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതിൽ യാതൊരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വർ എംഎല്‍എ യുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വിട്ടുപോയവരെ മുന്നണിയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് ഇടതുമുന്നണി വര്‍ഷങ്ങള്‍ക്കു മുമ്പു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു സ്വീകരിക്കാതിരുന്നത് ജെഡിയുവാണ്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകൾ ഇപ്പോൾ എല്‍ഡിഎഫിൽ നടന്നിട്ടില്ല. കെ.ഇ. ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യൻ രവീന്ദ്രന് ജനറല്‍ ബോഡിയോഗത്തിൽ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതിൽ യാതൊരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.