തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാൻ പടയൊരുക്കം ജാഥയ്ക്കു കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലേറി ഒന്നര വർഷത്തിനിടയിൽ തന്നെ സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ ജനങ്ങൾക്ക് ഭാരമായി മാറിക്കഴിഞ്ഞിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഭരണരംഗം സ്തംഭിച്ചുനിൽക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില മാനം മുട്ടെ ഉയർന്നിട്ടും ഒന്നും ചെയ്യാനാവാതെ കൈയും കെട്ടി നോക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്പോൾ കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോൾ 60 രൂപ കൊടുക്കണം. പച്ചക്കറി, മീൻ, ഇറച്ചി എന്നിവയ്ക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ജിഎസ്ടിയുടെ മറവിൽ പലവ്യജ്ഞനങ്ങളുടെയും മറ്റ് ഉല്പന്നങ്ങളുടെയും പേരിൽ കൊള്ളയടി ഇപ്പോഴും തുടരുന്നു. മാർക്കറ്റിലിടപെട്ട് വില നിലവാരം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ല. റേഷൻ വിതരണം കുത്തഴിഞ്ഞു കിടക്കുന്നു.
ക്രമസമാധാന നില പാടേ തകർന്നിരിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിനിടയിൽ 20 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും പരസ്പരം മത്സരിച്ച് ആളെ കൊല്ലുന്നു.
സാധാരണക്കാരിൽ നിന്ന് അകന്നുകഴിഞ്ഞ പിണറായി സർക്കാർ ഭൂമി കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും സംരക്ഷകരായി മാറിയിരിക്കുന്നത് ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താൻ പടയൊരുക്കത്തിന് കഴിഞ്ഞു. കോഴിക്കോട് മുക്കത്തെ ഗെയിൽ പൈപ്പ് ലൈൻ പ്രശ്നത്തിലെ ജനകീയ സമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്താൻ പടയൊരുക്കം ജാഥയ്ക്കിടയിൽ പ്രതിപക്ഷ കക്ഷികൾക്കായി.
തോമസ് ചാണ്ടിക്കു നാണംകെട്ടു രാജിവയ്ക്കേണ്ടിവന്നതും മൂന്നാറിൽ ഇടത് എംപി ജോയ്സ് ജോർജിന്റെയും കോഴിക്കോട്ടെ കക്കാടംപൊയിലിൽ ഇടത് എംഎൽഎ പി.വി. അൻവറിന്റെയും ഭൂമി കൈയേറ്റങ്ങളും നിയമലംഘനങ്ങളും ചോദ്യം ചെയ്യപ്പെട്ടതും പടയൊരുക്കം ജാഥയ്ക്കിടയിലാണ്. ഏറ്റവും ഒടുവിൽ ഏതാനും വൻകിട കൈയേറ്റക്കാർക്ക് വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന് കോടാലി വയ്ക്കാൻ പോവുകയാണു സിപിഎമ്മും പിണറായിയുടെ സർക്കാരും. മദ്യമുതലാളികൾക്കുവേണ്ടി യുഡിഎഫിന്റെ മദ്യനയത്തെ അട്ടിമറിച്ച് നാടിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കുന്നു. പുറമേയ്ക്കു ശത്രുക്കളായി ഭാവിക്കുന്നുണ്ടെ ങ്കിലും ബിജെപിയും സിപിഎമ്മും പര്സപരം സഹായിച്ചു നീങ്ങുന്ന ഗൂഢഅജൻഡ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞതാണ് പടയൊരുക്കം ജാഥയുടെ മറ്റൊരു നേട്ടം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പടയൊരുക്കത്തിനു ശേഷം ഇനി തീക്ഷ്ണമായ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നും രമേശ് പറഞ്ഞു.
ഭരണരംഗം സ്തംഭിച്ചുനിൽക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില മാനം മുട്ടെ ഉയർന്നിട്ടും ഒന്നും ചെയ്യാനാവാതെ കൈയും കെട്ടി നോക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്പോൾ കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോൾ 60 രൂപ കൊടുക്കണം. പച്ചക്കറി, മീൻ, ഇറച്ചി എന്നിവയ്ക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ജിഎസ്ടിയുടെ മറവിൽ പലവ്യജ്ഞനങ്ങളുടെയും മറ്റ് ഉല്പന്നങ്ങളുടെയും പേരിൽ കൊള്ളയടി ഇപ്പോഴും തുടരുന്നു. മാർക്കറ്റിലിടപെട്ട് വില നിലവാരം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ല. റേഷൻ വിതരണം കുത്തഴിഞ്ഞു കിടക്കുന്നു.
ക്രമസമാധാന നില പാടേ തകർന്നിരിക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിനിടയിൽ 20 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും പരസ്പരം മത്സരിച്ച് ആളെ കൊല്ലുന്നു.
സാധാരണക്കാരിൽ നിന്ന് അകന്നുകഴിഞ്ഞ പിണറായി സർക്കാർ ഭൂമി കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും സംരക്ഷകരായി മാറിയിരിക്കുന്നത് ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താൻ പടയൊരുക്കത്തിന് കഴിഞ്ഞു. കോഴിക്കോട് മുക്കത്തെ ഗെയിൽ പൈപ്പ് ലൈൻ പ്രശ്നത്തിലെ ജനകീയ സമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്താൻ പടയൊരുക്കം ജാഥയ്ക്കിടയിൽ പ്രതിപക്ഷ കക്ഷികൾക്കായി.
തോമസ് ചാണ്ടിക്കു നാണംകെട്ടു രാജിവയ്ക്കേണ്ടിവന്നതും മൂന്നാറിൽ ഇടത് എംപി ജോയ്സ് ജോർജിന്റെയും കോഴിക്കോട്ടെ കക്കാടംപൊയിലിൽ ഇടത് എംഎൽഎ പി.വി. അൻവറിന്റെയും ഭൂമി കൈയേറ്റങ്ങളും നിയമലംഘനങ്ങളും ചോദ്യം ചെയ്യപ്പെട്ടതും പടയൊരുക്കം ജാഥയ്ക്കിടയിലാണ്. ഏറ്റവും ഒടുവിൽ ഏതാനും വൻകിട കൈയേറ്റക്കാർക്ക് വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന് കോടാലി വയ്ക്കാൻ പോവുകയാണു സിപിഎമ്മും പിണറായിയുടെ സർക്കാരും. മദ്യമുതലാളികൾക്കുവേണ്ടി യുഡിഎഫിന്റെ മദ്യനയത്തെ അട്ടിമറിച്ച് നാടിന്റെ മുക്കിലും മൂലയിലും മദ്യമൊഴുക്കുന്നു. പുറമേയ്ക്കു ശത്രുക്കളായി ഭാവിക്കുന്നുണ്ടെ ങ്കിലും ബിജെപിയും സിപിഎമ്മും പര്സപരം സഹായിച്ചു നീങ്ങുന്ന ഗൂഢഅജൻഡ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞതാണ് പടയൊരുക്കം ജാഥയുടെ മറ്റൊരു നേട്ടം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പടയൊരുക്കത്തിനു ശേഷം ഇനി തീക്ഷ്ണമായ പോരാട്ടമാണു നടക്കാൻ പോകുന്നതെന്നും രമേശ് പറഞ്ഞു.