കരുളായി: നിലമ്പൂർ മേഖലയിലെ കരുളായി വനത്തിൽ പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ രണ്ടു പേരെ വനപാലകർ പിടികൂടി.
വാരിക്കൽ സ്വദേശി തെക്കുംപുറത്ത് അബ്ദുൾസലാം, മൂത്തേടം സ്വദേശി പന്തപ്പാടൻ അബ്ദുൾ ഗഫൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ മൊടവൻ കുലവൻ ഷെരീഫ്, സുധീർ എന്നിവർ ഒളിവിലാണ്.
കൂടുതൽ പേർ സംഘത്തിലുള്ളതായാണ് സൂചന. ഇന്നലെ പുലർച്ചെയാണ് സംഭവം. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനു പിൻഭാഗത്തെ ചിരൽമാടിനു സമീപത്തു പട്രോളിംഗിനിറങ്ങിയ വനപാലകർ വെടിയൊച്ച കേട്ടു സ്ഥലത്തെത്തുകയായിരുന്നു.
വനപാലകരെ കണ്ടതോടെ വേട്ടക്കാർ ചിതറിയോടി. തുടർന്നു വളയംകുണ്ടിനു സമീപത്ത് വച്ച് ഇവരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നുവെന്നു കരുളായി റേഞ്ച് ഓഫീസർ കെ.വി. ബിജു പറഞ്ഞു.
വാരിക്കൽ സ്വദേശി തെക്കുംപുറത്ത് അബ്ദുൾസലാം, മൂത്തേടം സ്വദേശി പന്തപ്പാടൻ അബ്ദുൾ ഗഫൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ മൊടവൻ കുലവൻ ഷെരീഫ്, സുധീർ എന്നിവർ ഒളിവിലാണ്.
കൂടുതൽ പേർ സംഘത്തിലുള്ളതായാണ് സൂചന. ഇന്നലെ പുലർച്ചെയാണ് സംഭവം. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനു പിൻഭാഗത്തെ ചിരൽമാടിനു സമീപത്തു പട്രോളിംഗിനിറങ്ങിയ വനപാലകർ വെടിയൊച്ച കേട്ടു സ്ഥലത്തെത്തുകയായിരുന്നു.
വനപാലകരെ കണ്ടതോടെ വേട്ടക്കാർ ചിതറിയോടി. തുടർന്നു വളയംകുണ്ടിനു സമീപത്ത് വച്ച് ഇവരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നുവെന്നു കരുളായി റേഞ്ച് ഓഫീസർ കെ.വി. ബിജു പറഞ്ഞു.