പത്തനംതിട്ട: ദന്പതികൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം മോടിപ്പടി പുത്തൻവീട്ടിൽ പി.കെ. രവീന്ദ്രൻ (68), ഭാര്യ പുഷ്പവല്ലി (58) എന്നിവരാണ് മരിച്ചത്. കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നല്കുന്നതിനിടെയാണ് ഭാര്യ പുഷ്പവല്ലി കുഴഞ്ഞുവീണു മരിച്ചത്. ഇന്നലെ പുലർച്ചെ 1.03നു പുഷ്പവല്ലിയും 1.30നു രവീന്ദ്രനും മരിച്ചു.
രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന രവീന്ദ്രൻ 12.30നു നെഞ്ചുവേദനയെ തുടർന്ന് എഴുന്നേറ്റശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകവെയാണ് രവീന്ദ്രന്റെ ഭാര്യ പുഷ്പവല്ലി വീട്ടിൽ കുഴഞ്ഞു വീണതായി വിവരം ലഭിച്ചത്. ഇതേ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പുഷ്പവല്ലി മരണപ്പെട്ടു. പിന്നാലെ രവീന്ദ്രനും മരിച്ചു.
ദമ്പതികളുടെ മരണം ബന്ധുക്കൾക്കും നാടിനും കണ്ണീരായി. വീടിനു സമീപത്തെ പുരയിടത്തിൽ ഇരുവർക്കുമായി അടുത്തടുത്ത് ചിതകളൊരുക്കിയാണ് സംസ്കരിച്ചത്. മക്കൾ: രേഷ്മ, രോഷിത്. മരുമകൻ: ദിനേഷ്.
രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന രവീന്ദ്രൻ 12.30നു നെഞ്ചുവേദനയെ തുടർന്ന് എഴുന്നേറ്റശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകവെയാണ് രവീന്ദ്രന്റെ ഭാര്യ പുഷ്പവല്ലി വീട്ടിൽ കുഴഞ്ഞു വീണതായി വിവരം ലഭിച്ചത്. ഇതേ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പുഷ്പവല്ലി മരണപ്പെട്ടു. പിന്നാലെ രവീന്ദ്രനും മരിച്ചു.
ദമ്പതികളുടെ മരണം ബന്ധുക്കൾക്കും നാടിനും കണ്ണീരായി. വീടിനു സമീപത്തെ പുരയിടത്തിൽ ഇരുവർക്കുമായി അടുത്തടുത്ത് ചിതകളൊരുക്കിയാണ് സംസ്കരിച്ചത്. മക്കൾ: രേഷ്മ, രോഷിത്. മരുമകൻ: ദിനേഷ്.