കൊച്ചി: ഓഖി ദുരന്തത്തെത്തുടർന്നു മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.സി. തോമസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തികഞ്ഞ അനാസ്ഥയാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായത്. ഇതു സംബന്ധിച്ച് സിബിഐ അന്വേഷണമോ ജുഡീഷൽ അന്വേഷണമോ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ കോടതി അതു ഫയലിൽ സ്വീകരിച്ചില്ല. 15 ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. 20ന് സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി പി.ജെ. ബാബു, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ നേമം ലോറൻസ്, സൂര്യദത്തൻ എന്നിവരും പങ്കെടുത്തു.
തികഞ്ഞ അനാസ്ഥയാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായത്. ഇതു സംബന്ധിച്ച് സിബിഐ അന്വേഷണമോ ജുഡീഷൽ അന്വേഷണമോ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ കോടതി അതു ഫയലിൽ സ്വീകരിച്ചില്ല. 15 ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കും. 20ന് സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി പി.ജെ. ബാബു, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ നേമം ലോറൻസ്, സൂര്യദത്തൻ എന്നിവരും പങ്കെടുത്തു.