തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ എണ്ണം 55 ആയി. ഇന്നലെ ഒമ്പതു മൃതദേഹങ്ങൾ കണ്ടെത്തി.
കോഴിക്കോട്ടുനിന്ന് ഏഴും മലപ്പുറം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും മൃതദേഹങ്ങളാണു കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
പൊഴിയൂർ കൊല്ലങ്കോട് കൊയ്പ്പള്ളി വിളാകം മേരീജോണിന്റെ (30) മൃതദേഹം ആണു തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന എട്ടു മൃതദേഹങ്ങൾ കൂടി ഇനി തിരിച്ചറിയാനുണ്ട്.
റവന്യു വകുപ്പിന്റെ കണക്കുപ്രകാരം ഇപ്പോൾ മരണസംഖ്യ 53 ആണ്. ഇനിയും എത്ര മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളതെന്ന വ്യക്തമായ കണക്കുകൾ സർക്കാരിന്റെ കൈവശമില്ല. 95 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് റവന്യു വകുപ്പിന്റെ അറിയിപ്പ്. എന്നാൽ, ഇതിന്റെ ഇരട്ടിയിലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു തിരുവനന്തപുരം അതിരൂപതയുടെ കണക്കുകളിൽ വ്യക്തമാകുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി സൈമണെ (37) ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഓഖി ദുരന്തത്തിൽപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് എട്ടു പേരാണ്. ഇതിൽ പൂന്തുറ സ്വദേശി മൈക്കിളിനു ഗുരുതരമായ പരിക്കുണ്ട്. മൈക്കിൾ ഇപ്പോൾ വെന്റിലേറ്ററിലാണ്.
അതിനിടെ, ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ എത്തപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ അധികൃതർ പാലിച്ചില്ലെന്ന ആരോപണം ഉയർന്നു.
മഹാരാഷ്ട്രയിൽ എത്തിയ മത്സ്യത്തൊഴിലാളികൾക്കു ബോട്ടിൽ തിരികെ നാട്ടിലെത്തുന്നതിനായി വാഗ്ദാനം ചെയ്തത് 2000 രൂപയും 1000 ലിറ്റർ ഡീസലുമായിരുന്നു.
എന്നാൽ, 600 ലിറ്റർ ഡീസലും 420 രൂപയും മാത്രമാണ് അധികൃതർ നല്കിയതെന്നും കർണാടക തീരത്ത് എത്തിയപ്പോൾ ഇന്ധനം തീർന്നുവെന്നും തുടർന്നു ട്രെയിൻ കയറിയാണ് നാട്ടിലെത്തിയതെന്നും തിരുവനന്തപുരത്ത് എത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കോഴിക്കോട്ടുനിന്ന് ഏഴും മലപ്പുറം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും മൃതദേഹങ്ങളാണു കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
പൊഴിയൂർ കൊല്ലങ്കോട് കൊയ്പ്പള്ളി വിളാകം മേരീജോണിന്റെ (30) മൃതദേഹം ആണു തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന എട്ടു മൃതദേഹങ്ങൾ കൂടി ഇനി തിരിച്ചറിയാനുണ്ട്.
റവന്യു വകുപ്പിന്റെ കണക്കുപ്രകാരം ഇപ്പോൾ മരണസംഖ്യ 53 ആണ്. ഇനിയും എത്ര മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളതെന്ന വ്യക്തമായ കണക്കുകൾ സർക്കാരിന്റെ കൈവശമില്ല. 95 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് റവന്യു വകുപ്പിന്റെ അറിയിപ്പ്. എന്നാൽ, ഇതിന്റെ ഇരട്ടിയിലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു തിരുവനന്തപുരം അതിരൂപതയുടെ കണക്കുകളിൽ വ്യക്തമാകുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി സൈമണെ (37) ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഓഖി ദുരന്തത്തിൽപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് എട്ടു പേരാണ്. ഇതിൽ പൂന്തുറ സ്വദേശി മൈക്കിളിനു ഗുരുതരമായ പരിക്കുണ്ട്. മൈക്കിൾ ഇപ്പോൾ വെന്റിലേറ്ററിലാണ്.
അതിനിടെ, ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ എത്തപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ അധികൃതർ പാലിച്ചില്ലെന്ന ആരോപണം ഉയർന്നു.
മഹാരാഷ്ട്രയിൽ എത്തിയ മത്സ്യത്തൊഴിലാളികൾക്കു ബോട്ടിൽ തിരികെ നാട്ടിലെത്തുന്നതിനായി വാഗ്ദാനം ചെയ്തത് 2000 രൂപയും 1000 ലിറ്റർ ഡീസലുമായിരുന്നു.
എന്നാൽ, 600 ലിറ്റർ ഡീസലും 420 രൂപയും മാത്രമാണ് അധികൃതർ നല്കിയതെന്നും കർണാടക തീരത്ത് എത്തിയപ്പോൾ ഇന്ധനം തീർന്നുവെന്നും തുടർന്നു ട്രെയിൻ കയറിയാണ് നാട്ടിലെത്തിയതെന്നും തിരുവനന്തപുരത്ത് എത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.