കണ്ണൂർ: ഇവിടത്തെ രാജ്യാന്തര വിമാനത്താവളത്തിൽ(കിയാൽ) നിന്ന് അടുത്ത സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസ് ആരംഭിക്കാനുള്ള പ്രവൃത്തികൾ ഊജിതമാക്കി. യാത്രാവിമാനത്തിന്റെ പരീക്ഷണ പറക്കൽ അടുത്തമാസമാണ്.
എയർപോർട്ട് അഥോറിറ്റിയുമായി കിയാൽ എംഡി പി. ബാലകിരണ്‍ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പരീക്ഷണ പറക്കലിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ആവശ്യമാണ്. ഔദ്യോഗികമായി വിമാന സർവീസ് നടത്തുന്നതിനുള്ള ഏറോഡ്രോം ലൈസൻസ് പരീക്ഷണ പറക്കലിനു ശേഷമേ അനുവദിക്കുകയുള്ളൂ.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയായിരിക്കും പരീക്ഷണപ്പറക്കൽ നടത്തുക. റഡാർ സംവിധാനത്തിന്റെ കാര്യക്ഷമതയടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണപ്പറക്കൽ നടത്തുന്നതെന്നും ബാലകിരൺ ദീപികയോട് പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 634 സിഐഎസ്എഫ് ജവാന്മാർക്കായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അംഗീകാരം ലഭിച്ചു.
ഒരു സീനിയർ കമൻഡാന്റ്, ഡെപ്യൂട്ടി കമൻഡാന്റ്, അസിസ്റ്റന്റ് കമൻഡാന്റ്, ഇൻസ്പെക്ടേഴ്സ് തുടങ്ങിയ ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘത്തിനായിരിക്കും സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ഇവരുടെ ചുമതല സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബാലകിരൺ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട അഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
പി. ജയകൃഷ്ണൻ
എയർപോർട്ട് അഥോറിറ്റിയുമായി കിയാൽ എംഡി പി. ബാലകിരണ്‍ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പരീക്ഷണ പറക്കലിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ആവശ്യമാണ്. ഔദ്യോഗികമായി വിമാന സർവീസ് നടത്തുന്നതിനുള്ള ഏറോഡ്രോം ലൈസൻസ് പരീക്ഷണ പറക്കലിനു ശേഷമേ അനുവദിക്കുകയുള്ളൂ.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയായിരിക്കും പരീക്ഷണപ്പറക്കൽ നടത്തുക. റഡാർ സംവിധാനത്തിന്റെ കാര്യക്ഷമതയടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണപ്പറക്കൽ നടത്തുന്നതെന്നും ബാലകിരൺ ദീപികയോട് പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 634 സിഐഎസ്എഫ് ജവാന്മാർക്കായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അംഗീകാരം ലഭിച്ചു.
ഒരു സീനിയർ കമൻഡാന്റ്, ഡെപ്യൂട്ടി കമൻഡാന്റ്, അസിസ്റ്റന്റ് കമൻഡാന്റ്, ഇൻസ്പെക്ടേഴ്സ് തുടങ്ങിയ ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘത്തിനായിരിക്കും സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ഇവരുടെ ചുമതല സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബാലകിരൺ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട അഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
പി. ജയകൃഷ്ണൻ