തിരുവനന്തപുരം: വിവിധയിനങ്ങളിൽ 755 കോടി രൂപ ചെലവാക്കിയതിന് അംഗീകാരം നൽകണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു. ഇന്നലെ നടന്ന വൈദ്യുതി റഗുലേറ്ററി സിറ്റിംഗിലാണ് 755 കോടി രൂപയുടെ ചെലവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
2013-14 സാന്പത്തിക വർഷം 951 കോടി രൂപ ചെലവാക്കിയപ്പോൾ 195 കോടി രൂപയ്ക്കു മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയത്.
2008 - 2009 -ൽ ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ ശന്പളത്തിന് അംഗീകാരം നൽകിയില്ലെന്നും വായ്പ, ഓവർ ഡ്രാഫ്റ്റ് എന്നീ ഇനങ്ങൾക്കുള്ള പലിശയ്ക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും വൈദ്യുതി ബോർഡ് വാദിച്ചു.2013-14 കാലയളവിൽ മികച്ച മഴ കിട്ടിയതിനാൽ 1200 കോടി രൂപയുടെ വൈദ്യുതി വില്പന നടത്തുകയുണ്ടായി.
അതിനാൽ വൈദ്യുതി ബോർഡിന് മികച്ച വരുമാനമുണ്ടായതിനാൽ അധികച്ചെലവ് അംഗീകരിക്കാനാകില്ലെന്ന് ഹൈടെൻഷൻ എക്സ്ട്രാ ഹൈടെൻഷൻ അസോസിയേഷൻ പ്രസിഡന്റ് സതീഷ് വാദിച്ചു.
2013-14 സാന്പത്തിക വർഷം 951 കോടി രൂപ ചെലവാക്കിയപ്പോൾ 195 കോടി രൂപയ്ക്കു മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയത്.
2008 - 2009 -ൽ ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ ശന്പളത്തിന് അംഗീകാരം നൽകിയില്ലെന്നും വായ്പ, ഓവർ ഡ്രാഫ്റ്റ് എന്നീ ഇനങ്ങൾക്കുള്ള പലിശയ്ക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും വൈദ്യുതി ബോർഡ് വാദിച്ചു.2013-14 കാലയളവിൽ മികച്ച മഴ കിട്ടിയതിനാൽ 1200 കോടി രൂപയുടെ വൈദ്യുതി വില്പന നടത്തുകയുണ്ടായി.
അതിനാൽ വൈദ്യുതി ബോർഡിന് മികച്ച വരുമാനമുണ്ടായതിനാൽ അധികച്ചെലവ് അംഗീകരിക്കാനാകില്ലെന്ന് ഹൈടെൻഷൻ എക്സ്ട്രാ ഹൈടെൻഷൻ അസോസിയേഷൻ പ്രസിഡന്റ് സതീഷ് വാദിച്ചു.