തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ തീപിടിത്തം. അഞ്ച് നവജാതശിശുക്കളടക്കം 94 രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമായ ഇരുനൂറിലേറെ പേരെ അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. റിസപ്ഷനും പ്രധാന ഫാര്‍മസിയും കംപ്യൂട്ടറുകളും പൂര്‍ണമായി കത്തിയമര്‍ന്നു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നഴ്സിംഗ് ജീവനക്കാരിക്ക് പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ 2.40 ന് താഴത്തെ നിലയിലെ പ്രധാന ഫാര്‍മസിയിലെ ഫാനില്‍ നിന്നാണ് തീ പടർന്നത്.
തീപ്പൊരി ചിതറുന്നതു കണ്ട് ഫാര്‍മസി ചുമതലയിലുണ്ടായിരുന്നവര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫാന്‍ ഉരുകി വീണതോടെ ആശുപത്രിക്കകത്തു പുക നിറഞ്ഞു. മരുന്നുകൾക്കു തീപിടിച്ച് ഉയർന്ന പുക കെട്ടിടത്തെയാകെ മൂടിയതോടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കുള്ള വഴി കാണാതെ പരിഭ്രാന്തരായി. പുരുഷ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും പോലിസും ജനല്‍ചില്ലുകള്‍ തകര്‍ത്ത് വായു സഞ്ചാരം ഉറപ്പാക്കിയതോടെയാണ് പുക ഭീഷണി കുറഞ്ഞത്. തത്സമയം താഴത്തെനിലയിലെ ഐസിയുവിൽ 10 രോഗികളും കുഞ്ഞുങ്ങളുടെ എന്‍ഐസിയുവിൽ അഞ്ച് നവജാത ശിശുക്കളുമുണ്ടായിരുന്നു. ശക്തമായ പുക വകവയ്ക്കാതെ നഴ്സിംഗ് ജീവനക്കാരും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ആദ്യം ഇവരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ സ്റ്റേഷൽ ഓഫീസർ ടി.വി. പ്രകാശന്, ലീഡിംഗ് ഫയര്മാൻ കെ. ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ കുതിച്ചെത്തിയ തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങൾ ഫാര്‍മസിയിലെ തീ നിയന്ത്രണ വിധേയമാക്കി.
ജില്ലാ ഫയർ ഓഫീസർ പി.വി. പ്രകാശ്കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരില്‍നിന്ന് എത്തിച്ച രണ്ട് ആധുനിക എമര്‍ജന്‍സി ഏണികള്‍ സജ്ജീകരിച്ച് അഗ്നിശമനസേനയും പോലിസും ചേര്‍ന്ന് മൂന്ന് നിലകളിലായി കുടുങ്ങിയവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. രക്ഷപ്പെടുത്തിയ രോഗികളെ തളിപ്പറമ്പ് എസ്ഐ പി.എ. ബിനുമോഹനന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ ലൂര്‍ദ് ആശുപത്രി, ഗവ. ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കൊയിലി ആശുപത്രി, കണ്ണൂർ എകെജി ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.
ഇന്നലെ പുലര്‍ച്ചെ 2.40 ന് താഴത്തെ നിലയിലെ പ്രധാന ഫാര്‍മസിയിലെ ഫാനില്‍ നിന്നാണ് തീ പടർന്നത്.
തീപ്പൊരി ചിതറുന്നതു കണ്ട് ഫാര്‍മസി ചുമതലയിലുണ്ടായിരുന്നവര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫാന്‍ ഉരുകി വീണതോടെ ആശുപത്രിക്കകത്തു പുക നിറഞ്ഞു. മരുന്നുകൾക്കു തീപിടിച്ച് ഉയർന്ന പുക കെട്ടിടത്തെയാകെ മൂടിയതോടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കുള്ള വഴി കാണാതെ പരിഭ്രാന്തരായി. പുരുഷ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും പോലിസും ജനല്‍ചില്ലുകള്‍ തകര്‍ത്ത് വായു സഞ്ചാരം ഉറപ്പാക്കിയതോടെയാണ് പുക ഭീഷണി കുറഞ്ഞത്. തത്സമയം താഴത്തെനിലയിലെ ഐസിയുവിൽ 10 രോഗികളും കുഞ്ഞുങ്ങളുടെ എന്‍ഐസിയുവിൽ അഞ്ച് നവജാത ശിശുക്കളുമുണ്ടായിരുന്നു. ശക്തമായ പുക വകവയ്ക്കാതെ നഴ്സിംഗ് ജീവനക്കാരും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ആദ്യം ഇവരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞയുടന്‍ സ്റ്റേഷൽ ഓഫീസർ ടി.വി. പ്രകാശന്, ലീഡിംഗ് ഫയര്മാൻ കെ. ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ കുതിച്ചെത്തിയ തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങൾ ഫാര്‍മസിയിലെ തീ നിയന്ത്രണ വിധേയമാക്കി.
ജില്ലാ ഫയർ ഓഫീസർ പി.വി. പ്രകാശ്കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരില്‍നിന്ന് എത്തിച്ച രണ്ട് ആധുനിക എമര്‍ജന്‍സി ഏണികള്‍ സജ്ജീകരിച്ച് അഗ്നിശമനസേനയും പോലിസും ചേര്‍ന്ന് മൂന്ന് നിലകളിലായി കുടുങ്ങിയവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. രക്ഷപ്പെടുത്തിയ രോഗികളെ തളിപ്പറമ്പ് എസ്ഐ പി.എ. ബിനുമോഹനന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ ലൂര്‍ദ് ആശുപത്രി, ഗവ. ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കൊയിലി ആശുപത്രി, കണ്ണൂർ എകെജി ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.