മൂന്നാർ: ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങളിൽ സിപിഎം - സിപിഐ മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ സന്ദർശനം വളരെ കരുതലോടെയായിരുന്നു. വിവാദ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ മന്ത്രിമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറിയ മന്ത്രിമാർ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തി. സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതിൽ പിശുക്കു കാണിക്കാത്ത മന്ത്രി എം.എം. മണി സന്ദർശന വേളയിലുടനീളം സൗമ്യനായിട്ടാണു കാണപ്പെട്ടത്.
മണിയുടെ നിർദേശങ്ങൾക്കും നീക്കങ്ങൾക്കുമനുസരിച്ചാണു സന്ദർശനം പുരോഗമിച്ചതെങ്കിലും നാട്ടുകാരുമായും മാധ്യമങ്ങളുമായും സംസാരിക്കാൻ തയാറായതു റവന്യു മന്ത്രിയായിരുന്നു. ജോയ്സ് ജോർജിനെതിരായ ആരോപണങ്ങളെക്കുറിച്ചു ചോദ്യങ്ങളുയർന്നപ്പോഴെല്ലാം മറുപടി വളരെ കരുതലോടെയായിരുന്നു.
മന്ത്രിസഭാ ഉപസമിതിയുടെ സന്ദർശനം ഏതെങ്കിലും ഒരു വ്യക്തിക്കു വേണ്ടിയുള്ളതല്ല. ഒരു സമൂഹത്തിന്റെ ആവശ്യമാണെന്നും റവന്യു മന്ത്രി പറഞ്ഞു. സന്ദർശനത്തിനു ശേഷവും തുറന്ന അഭിപ്രായം പറയാൻ മന്ത്രിമാർ വിസമ്മതിച്ചു. കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ ശരിക്കും മനസിലാക്കിയ ശേഷം സന്ദർശനത്തിന്റെ റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്നു വിദഗ്ധമായി ഒഴിഞ്ഞുമാറിയ മന്ത്രിമാർ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തി. സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതിൽ പിശുക്കു കാണിക്കാത്ത മന്ത്രി എം.എം. മണി സന്ദർശന വേളയിലുടനീളം സൗമ്യനായിട്ടാണു കാണപ്പെട്ടത്.
മണിയുടെ നിർദേശങ്ങൾക്കും നീക്കങ്ങൾക്കുമനുസരിച്ചാണു സന്ദർശനം പുരോഗമിച്ചതെങ്കിലും നാട്ടുകാരുമായും മാധ്യമങ്ങളുമായും സംസാരിക്കാൻ തയാറായതു റവന്യു മന്ത്രിയായിരുന്നു. ജോയ്സ് ജോർജിനെതിരായ ആരോപണങ്ങളെക്കുറിച്ചു ചോദ്യങ്ങളുയർന്നപ്പോഴെല്ലാം മറുപടി വളരെ കരുതലോടെയായിരുന്നു.
മന്ത്രിസഭാ ഉപസമിതിയുടെ സന്ദർശനം ഏതെങ്കിലും ഒരു വ്യക്തിക്കു വേണ്ടിയുള്ളതല്ല. ഒരു സമൂഹത്തിന്റെ ആവശ്യമാണെന്നും റവന്യു മന്ത്രി പറഞ്ഞു. സന്ദർശനത്തിനു ശേഷവും തുറന്ന അഭിപ്രായം പറയാൻ മന്ത്രിമാർ വിസമ്മതിച്ചു. കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾ ശരിക്കും മനസിലാക്കിയ ശേഷം സന്ദർശനത്തിന്റെ റിപ്പോർട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു.