തിരുവനന്തപുരം: ഹാരിസൺസ് മലയാളം കമ്പനിക്ക് സർക്കാർ നൽകിയ ഭൂമി മറിച്ചുവിറ്റ കേസിൽ വിജിലൻസ് സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു.
കേസിൽ എട്ടു പ്രതികളാണുള്ളത്. പത്തനംതിട്ട അരുവാപ്പുലം മുൻ വില്ലേജ് ഓഫീസർ മോഹൻകുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ജഗദീഷ്, മുൻ അഡീഷണൽ തഹസിൽദാർമാരായ എ.ഗോപകുമാർ, മനോമോഹൻ പണ്ടാരത്തിൽ, സുധാകർ, മോനിഷ, രജനി ചന്ദ്രൻ, തോമസ് മാത്യു എന്നിവരാണ് പ്രതികൾ. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി കെ.ഇ. ബൈജുവാണ് കുറ്റപത്രം സമർപ്പിച്ചത്.
ഹാരിസൺസ് കമ്പനിക്ക് സർക്കാർ നൽകിയ 392 ഏക്കർ ഭൂമി വ്യാജരേഖ തയാറാക്കി മറിച്ചു വിറ്റതിലൂടെ സർക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.
അഴിമതി നിരോധന നിയമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, പീരുമേട്, പുനലൂർ, എരുമേലി വില്ലേജുകളിലെ ഭൂമിയാണ് സബ് രജിസ്ട്രാറുമാരുടെ സഹായത്തോടെ ഹാരിസൺ കമ്പനി മറിച്ചുവിറ്റത്.
ഹാരിസൺസ് കമ്പനി കൈവശംവച്ചിരിക്കുന്ന ഭൂമിയിലൊന്നിനും യഥാർഥത്തിൽ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്നു റവന്യു വകുപ്പിന്റെ പ്രത്യേകസംഘം കണ്ടെത്തി. ഉടമസ്ഥാവകാശത്തിന് അടിസ്ഥാനമായി കമ്പനി ഹാജരാക്കിയത് 1600/1923 എന്ന നമ്പരിലെ വ്യാജ ആധാരമായിരുന്നു. പല പേരുകളിലായി സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന കമ്പനി 1923 ലാണ് ഹാരിസൺ മലയാളം എന്ന കമ്പനിയായി മാറിയത്.
കേസിൽ എട്ടു പ്രതികളാണുള്ളത്. പത്തനംതിട്ട അരുവാപ്പുലം മുൻ വില്ലേജ് ഓഫീസർ മോഹൻകുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ജഗദീഷ്, മുൻ അഡീഷണൽ തഹസിൽദാർമാരായ എ.ഗോപകുമാർ, മനോമോഹൻ പണ്ടാരത്തിൽ, സുധാകർ, മോനിഷ, രജനി ചന്ദ്രൻ, തോമസ് മാത്യു എന്നിവരാണ് പ്രതികൾ. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി കെ.ഇ. ബൈജുവാണ് കുറ്റപത്രം സമർപ്പിച്ചത്.
ഹാരിസൺസ് കമ്പനിക്ക് സർക്കാർ നൽകിയ 392 ഏക്കർ ഭൂമി വ്യാജരേഖ തയാറാക്കി മറിച്ചു വിറ്റതിലൂടെ സർക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്.
അഴിമതി നിരോധന നിയമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, പീരുമേട്, പുനലൂർ, എരുമേലി വില്ലേജുകളിലെ ഭൂമിയാണ് സബ് രജിസ്ട്രാറുമാരുടെ സഹായത്തോടെ ഹാരിസൺ കമ്പനി മറിച്ചുവിറ്റത്.
ഹാരിസൺസ് കമ്പനി കൈവശംവച്ചിരിക്കുന്ന ഭൂമിയിലൊന്നിനും യഥാർഥത്തിൽ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്നു റവന്യു വകുപ്പിന്റെ പ്രത്യേകസംഘം കണ്ടെത്തി. ഉടമസ്ഥാവകാശത്തിന് അടിസ്ഥാനമായി കമ്പനി ഹാജരാക്കിയത് 1600/1923 എന്ന നമ്പരിലെ വ്യാജ ആധാരമായിരുന്നു. പല പേരുകളിലായി സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന കമ്പനി 1923 ലാണ് ഹാരിസൺ മലയാളം എന്ന കമ്പനിയായി മാറിയത്.