അങ്കമാലി: പൊള്ളാച്ചിയിൽ കാർ കനാലിൽ വീണു കാണാതായ മലയാളി യുവാവിനുവേണ്ടിയുള്ള തെരച്ചിലിനിടെ കനാലിൽനിന്നു രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തിയെന്ന പ്രചാരണം ആശങ്ക പരത്തി. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്.
അപകടത്തിൽ കാണാതായ അയ്യന്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോയെ കണ്ടെത്തുന്നതിനാണു കനാലിൽ തെരച്ചിൽ നടത്തുന്നത്. റിജോയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ തെരച്ചിലിൽ പങ്കാളികളാണ്. രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചതു സംബന്ധിച്ചു തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു റിജോയുടെ ബന്ധുക്കൾ പറഞ്ഞു.
കാർ പതിച്ച കനാലിൽ ശക്തമായ ഒഴുക്കുള്ളതു തുടക്കത്തിൽ തെരച്ചിലിനു വിഘാതം സൃഷ്ടിച്ചിരുന്നു.
അപകടത്തിൽ കാണാതായ അയ്യന്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകൻ റിജോയെ കണ്ടെത്തുന്നതിനാണു കനാലിൽ തെരച്ചിൽ നടത്തുന്നത്. റിജോയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ തെരച്ചിലിൽ പങ്കാളികളാണ്. രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചതു സംബന്ധിച്ചു തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നു റിജോയുടെ ബന്ധുക്കൾ പറഞ്ഞു.
കാർ പതിച്ച കനാലിൽ ശക്തമായ ഒഴുക്കുള്ളതു തുടക്കത്തിൽ തെരച്ചിലിനു വിഘാതം സൃഷ്ടിച്ചിരുന്നു.