കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഫണ്ട് വിവിധ കേന്ദ്രപദ്ധതികൾക്കു വേണ്ടി ചെലവാക്കാനുള്ളതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം വൈറ്റില ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതികൾക്കു കേന്ദ്രസർക്കാരാണു പണം മുടക്കേണ്ടത്. വൈറ്റില മേൽപ്പാലം ദേശീയപാത അഥോറിറ്റിയുടെ കീഴിലാണു വരുന്നത്. കേന്ദ്രസർക്കാരാണ് ഇതു നിർമിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ചെലവിലാണ് മേൽപാലത്തിന്റെ നിർമാണം നടത്തുന്നത്. നിർമാണത്തിനു ദേശീയപാത അഥോറിറ്റിയിൽനിന്നു സമ്മതപത്രം ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ പണിയുന്ന മേൽപ്പാലങ്ങൾക്കൊന്നും ടോൾ ഉണ്ടായിരിക്കുകയില്ലെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞു.
കേന്ദ്രപദ്ധതികൾക്കു കേന്ദ്രസർക്കാരാണു പണം മുടക്കേണ്ടത്. വൈറ്റില മേൽപ്പാലം ദേശീയപാത അഥോറിറ്റിയുടെ കീഴിലാണു വരുന്നത്. കേന്ദ്രസർക്കാരാണ് ഇതു നിർമിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ചെലവിലാണ് മേൽപാലത്തിന്റെ നിർമാണം നടത്തുന്നത്. നിർമാണത്തിനു ദേശീയപാത അഥോറിറ്റിയിൽനിന്നു സമ്മതപത്രം ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ പണിയുന്ന മേൽപ്പാലങ്ങൾക്കൊന്നും ടോൾ ഉണ്ടായിരിക്കുകയില്ലെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞു.