തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പിന്നോക്കവിഭാഗക്കാർ സാമൂഹ്യ സമത്വ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ സമരത്തിൽ പങ്കെടുത്തു.
പട്ടികജാതി - വർഗ സംയുക്ത സമിതി , സാമൂഹിക സമത്വ മുന്നണി, പട്ടികജാതി പട്ടികവർഗ സംയുക്ത സമരസമിതി എന്നിവരാണു സമരത്തിനു നേതൃത്വം നൽകിയത്. എഴുപതിലധികം സംഘടനകൾ സമരത്തിൽ അണിനിരന്നു. പാളയത്തു നിന്നും കിഴക്കേക്കോട്ടയിൽ നിന്നും പ്രകടനമായാണു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കെത്തിയത്. സർക്കാരിനും സിപിഎമ്മിനും എതിരേയായിരുന്നു സമരക്കാരുടെ മുദ്രാവാക്യം വിളിയും പ്രതിഷേധവും.
സമരത്തിനു മുന്നോടിയായി സെക്രട്ടേറിയറ്റിലെ മൂന്നു ഗേറ്റുകളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. ഓഖി ചുഴലിക്കാറ്റു ദുരിതം വിതച്ച തീരദേശ മേഖലയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള പ്രമേയത്തോടെയാണു സമരത്തിനു തുടക്കമായത്. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാർ ധർണ ഉദ്ഘാടനം ചെയ്തു. നിയമസാധുതയില്ലാത്ത ഭരണഘടനാ ലംഘനമായ സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം ശ്രദ്ധിച്ച തീരുമാനമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരേ രംഗത്തു വന്ന പിന്നോക്ക വിഭാഗക്കാർ ജാതി വർഗീയ സ്പർധ വളർത്താൻ ശ്രമിക്കുകയാണെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
ന്യൂനപക്ഷങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ഇടതു മുന്നണി സർക്കാർ വെറും 12 ശതമാനം മാത്രമുള്ള മുന്നോക്ക വിഭാഗക്കാരിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനത്തിനു മുതിരുന്നതെങ്കിൽ ചട്ടിയിൽ ഉള്ളതും കൂടി പോകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടിന് ആരംഭിച്ച സമരം വൈകുന്നേരം മൂന്നു വരെ നീണ്ടു. വിവിധ സംഘടനാ നേതാക്കളായ എ.നീലലോഹിതദാസൻ നാടാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, കുട്ടപ്പൻ ചെട്ടിയാർ, എ.സി. ബിനുകുമാർ, അബ്ദുൾ അസീസ് മൗലവി, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടികജാതി - വർഗ സംയുക്ത സമിതി , സാമൂഹിക സമത്വ മുന്നണി, പട്ടികജാതി പട്ടികവർഗ സംയുക്ത സമരസമിതി എന്നിവരാണു സമരത്തിനു നേതൃത്വം നൽകിയത്. എഴുപതിലധികം സംഘടനകൾ സമരത്തിൽ അണിനിരന്നു. പാളയത്തു നിന്നും കിഴക്കേക്കോട്ടയിൽ നിന്നും പ്രകടനമായാണു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കെത്തിയത്. സർക്കാരിനും സിപിഎമ്മിനും എതിരേയായിരുന്നു സമരക്കാരുടെ മുദ്രാവാക്യം വിളിയും പ്രതിഷേധവും.
സമരത്തിനു മുന്നോടിയായി സെക്രട്ടേറിയറ്റിലെ മൂന്നു ഗേറ്റുകളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. ഓഖി ചുഴലിക്കാറ്റു ദുരിതം വിതച്ച തീരദേശ മേഖലയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള പ്രമേയത്തോടെയാണു സമരത്തിനു തുടക്കമായത്. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീകുമാർ ധർണ ഉദ്ഘാടനം ചെയ്തു. നിയമസാധുതയില്ലാത്ത ഭരണഘടനാ ലംഘനമായ സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം ശ്രദ്ധിച്ച തീരുമാനമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരേ രംഗത്തു വന്ന പിന്നോക്ക വിഭാഗക്കാർ ജാതി വർഗീയ സ്പർധ വളർത്താൻ ശ്രമിക്കുകയാണെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
ന്യൂനപക്ഷങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ഇടതു മുന്നണി സർക്കാർ വെറും 12 ശതമാനം മാത്രമുള്ള മുന്നോക്ക വിഭാഗക്കാരിൽ നിന്ന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനത്തിനു മുതിരുന്നതെങ്കിൽ ചട്ടിയിൽ ഉള്ളതും കൂടി പോകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. ഉച്ചയ്ക്കു പന്ത്രണ്ടിന് ആരംഭിച്ച സമരം വൈകുന്നേരം മൂന്നു വരെ നീണ്ടു. വിവിധ സംഘടനാ നേതാക്കളായ എ.നീലലോഹിതദാസൻ നാടാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, കുട്ടപ്പൻ ചെട്ടിയാർ, എ.സി. ബിനുകുമാർ, അബ്ദുൾ അസീസ് മൗലവി, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.