കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭാരവാഹികളെ നിയമിച്ചതു നിയമപ്രകാരമാണെന്നു സർക്കാർ. ബോർഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ചതു ശബരിമല തീർഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന ആരോപണം ശരിയല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ചു തങ്ങളെ പിരിച്ചുവിട്ട് ഓർഡിനൻസ് കൊണ്ടുവന്നതിനെതിരേ മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡംഗം അജയ് തറയിലും നൽകിയ ഹർജിയിലാണു റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്കിയത്.
സംസ്ഥാനത്തെ 13 ഹിന്ദു മന്ത്രിമാരിൽ ഏഴു പേരാണു രണ്ടു ബോർഡംഗങ്ങളെയും അവരിൽനിന്നു ബോർഡ് പ്രസിഡന്റിനെയും നവംബർ 14നു നാമനിർദേശം ചെയ്തത്. നവംബർ 15നു 13 മന്ത്രിമാരും ചേർന്ന് ഇതിന് അംഗീകാരം നൽകി.
അന്നുതന്നെ പുതിയ ഭരണസമിതി ചുമതല ഏൽക്കുകയും ചെയ്തു. പുതിയ ഭരണസമിതി ഉടൻതന്നെ ചുമതല ഏറ്റതിനാൽ ശബരിമല തീർഥാടനത്തെ ബാധിക്കില്ല. ഹർജിക്കാരെയും ഇതേപോലെ ഒരു തീർഥാടനകാലത്തിനു തൊട്ടുമുന്പാണു നിയമിച്ചത്. മുൻ അംഗങ്ങളായ ഹർജിക്കാരെ പിരിച്ചുവിട്ടെന്ന ആരോപണം ശരിയല്ല.
പുതിയ ഓർഡിനൻസ് വന്നതോടെ ഇവരുടെ കാലാവധി കഴിഞ്ഞതാണ്. ഹർജിക്കാർ ഭാരവാഹികളായിരുന്ന കാലത്ത് അഴിമതി നടന്നില്ലെന്ന വാദം തെറ്റാണ്. ഇവരുടെ യാത്രാപ്പടി സംബന്ധിച്ചു ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ചു തങ്ങളെ പിരിച്ചുവിട്ട് ഓർഡിനൻസ് കൊണ്ടുവന്നതിനെതിരേ മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡംഗം അജയ് തറയിലും നൽകിയ ഹർജിയിലാണു റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്കിയത്.
സംസ്ഥാനത്തെ 13 ഹിന്ദു മന്ത്രിമാരിൽ ഏഴു പേരാണു രണ്ടു ബോർഡംഗങ്ങളെയും അവരിൽനിന്നു ബോർഡ് പ്രസിഡന്റിനെയും നവംബർ 14നു നാമനിർദേശം ചെയ്തത്. നവംബർ 15നു 13 മന്ത്രിമാരും ചേർന്ന് ഇതിന് അംഗീകാരം നൽകി.
അന്നുതന്നെ പുതിയ ഭരണസമിതി ചുമതല ഏൽക്കുകയും ചെയ്തു. പുതിയ ഭരണസമിതി ഉടൻതന്നെ ചുമതല ഏറ്റതിനാൽ ശബരിമല തീർഥാടനത്തെ ബാധിക്കില്ല. ഹർജിക്കാരെയും ഇതേപോലെ ഒരു തീർഥാടനകാലത്തിനു തൊട്ടുമുന്പാണു നിയമിച്ചത്. മുൻ അംഗങ്ങളായ ഹർജിക്കാരെ പിരിച്ചുവിട്ടെന്ന ആരോപണം ശരിയല്ല.
പുതിയ ഓർഡിനൻസ് വന്നതോടെ ഇവരുടെ കാലാവധി കഴിഞ്ഞതാണ്. ഹർജിക്കാർ ഭാരവാഹികളായിരുന്ന കാലത്ത് അഴിമതി നടന്നില്ലെന്ന വാദം തെറ്റാണ്. ഇവരുടെ യാത്രാപ്പടി സംബന്ധിച്ചു ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.