കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തൊഴില്‍ നിയമലംഘനങ്ങളില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നു തൊഴില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്.
പരാതി ലഭിച്ചിട്ടില്ലെന്നും നിജസ്ഥിതി എന്താണെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ നല്കുന്നവര് നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തും. പരിശോധനകള്‍ക്കു ശേഷം വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
തടയണ: ആര്‍ഡിഒ റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ഇ.ചന്ദ്രശേഖരൻ
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ സംബന്ധിച്ച ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ നടപടിയെക്കുറിച്ചു പറയാന്‍ സാധിക്കൂ എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്. നീലക്കുറിഞ്ഞി വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നത് തന്നെ ബാധിക്കില്ലെന്നും വകുപ്പ് ആരാണെന്നു നോക്കിയില്ല പാര്‍ട്ടി തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരാതി ലഭിച്ചിട്ടില്ലെന്നും നിജസ്ഥിതി എന്താണെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ നല്കുന്നവര് നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തും. പരിശോധനകള്‍ക്കു ശേഷം വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
തടയണ: ആര്‍ഡിഒ റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ഇ.ചന്ദ്രശേഖരൻ
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ സംബന്ധിച്ച ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ നടപടിയെക്കുറിച്ചു പറയാന്‍ സാധിക്കൂ എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടുണ്ട്. നീലക്കുറിഞ്ഞി വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നത് തന്നെ ബാധിക്കില്ലെന്നും വകുപ്പ് ആരാണെന്നു നോക്കിയില്ല പാര്‍ട്ടി തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.