പെരിന്തൽമണ്ണ: എഴുപതു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പെരിന്തൽമണ്ണ പട്ടിക്കാട് അമാനത്ത് അബ്ദുൾ ഗഫൂർ (38), മുള്ള്യാകുർശി പന്തലാംചേരിയിൽ അബ്ദുറഹിമാൻ (34) എന്നിവരെയാണ് ഒരാഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽനിന്നു മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവരികയായിരുന്നു പണമെന്നു അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സിഐ ടി.എസ്. ബിനു, ജൂണിയർ എസ്ഐ എം.ബി. രാജേഷ്, പെരിന്തൽമണ്ണ ടൗണ്‍ ഷാഡോ പോലീസിലെ എൻ.ടി. കൃഷ്ണകുമാർ, പി.എൻ. മോഹനകൃഷ്ണൻ, എൻ. മനോജ്കുമാർ, വിനോജ് കാറൽമണ്ണ, അനീഷ് പൂളക്കൽ, അഷ്റഫ് കൂട്ടിൽ, എസ്. സുമേഷ്, പ്രഫുൽ പന്തലൂർ, സി.പി. മുരളി എന്നിവരാണ് അന്വേഷണം നടത്തുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സിഐ ടി.എസ്. ബിനു, ജൂണിയർ എസ്ഐ എം.ബി. രാജേഷ്, പെരിന്തൽമണ്ണ ടൗണ്‍ ഷാഡോ പോലീസിലെ എൻ.ടി. കൃഷ്ണകുമാർ, പി.എൻ. മോഹനകൃഷ്ണൻ, എൻ. മനോജ്കുമാർ, വിനോജ് കാറൽമണ്ണ, അനീഷ് പൂളക്കൽ, അഷ്റഫ് കൂട്ടിൽ, എസ്. സുമേഷ്, പ്രഫുൽ പന്തലൂർ, സി.പി. മുരളി എന്നിവരാണ് അന്വേഷണം നടത്തുന്നത്.