കോട്ടയം: യാക്കോബായ സുറിയാനി സഭയിലെ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തിയിട്ടുള്ള ശക്രള്ള മാർ ബസേലിയോസ് മഫ്രിയാന, യൂയാക്കീം മാർ കൂറിലോസ് ബാവ, പൗലോസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവരുടെ നാമം വിശുദ്ധ കുർബാന മധ്യേ തുബ്ദേനിൽ സ്മരിക്കാൻ സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യാക്കോബായ സഭ പ്രാദേശിക സുന്നഹദോസിന്റെ അപേക്ഷപ്രകാരമാണ് കല്പന പുറപ്പെടുവിച്ചത്.
പ്രഖ്യാപനം 15നു കോട്ടയം പാണംപടി മർത്തമറിയം യാക്കോബായ പള്ളിയിൽ നടക്കുന്ന പൗലോസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ നൂറാം ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കും. ഈ മൂന്നു മെത്രാപ്പോലീത്തന്മാരെയും പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 2008ലെ ശ്ലൈഹിക സന്ദർശന വേളയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിരുന്നു.
പ്രഖ്യാപനം 15നു കോട്ടയം പാണംപടി മർത്തമറിയം യാക്കോബായ പള്ളിയിൽ നടക്കുന്ന പൗലോസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ നൂറാം ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കും. ഈ മൂന്നു മെത്രാപ്പോലീത്തന്മാരെയും പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 2008ലെ ശ്ലൈഹിക സന്ദർശന വേളയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിരുന്നു.