കണ്ണൂർ: പുതിയ തസ്തികകൾ സൃഷ്ടിക്കാതെയും നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താതെയും സർക്കാർ പുലർത്തുന്ന അവഗണനയ്ക്കെതിരേ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെപിഎച്ച്എൻ) പ്രക്ഷോഭത്തിന്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തും. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെയും പതിമൂന്നിനുമാണ് സമരം. നാളെ രാവിലെ 11ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ രാപകൽ സമരം ഉദ്ഘാടനംചെയ്യും.
ജെപിഎച്ച്എൻമാരുടെ റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം നടത്തുക, ഓരോ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ അതതു ജില്ലയിലുള്ളവർക്കു ലഭിച്ചിരുന്ന പഴയ രീതി പുനഃസ്ഥാപിക്കുക, ആർദ്രം പദ്ധതിയിൽ ജെപിഎച്ച്എൻമാരെയും ഉൾപ്പെടുത്തുക, ജനസംഖ്യാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 14 ജില്ലകളിലും ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ പിഎസ്സി ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും കാര്യമായ നിയമനങ്ങൾ നടക്കുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ തുടങ്ങാനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനായി പ്രപ്പോസലുകൾ ക്ഷണിച്ചുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർ 20.6.2017-ൽ ഉദ്യോഗസ്ഥർക്കു കത്തുകൾ അയച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
ജെപിഎച്ച്എൻമാരുടെ റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം നടത്തുക, ഓരോ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ അതതു ജില്ലയിലുള്ളവർക്കു ലഭിച്ചിരുന്ന പഴയ രീതി പുനഃസ്ഥാപിക്കുക, ആർദ്രം പദ്ധതിയിൽ ജെപിഎച്ച്എൻമാരെയും ഉൾപ്പെടുത്തുക, ജനസംഖ്യാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 14 ജില്ലകളിലും ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ പിഎസ്സി ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും കാര്യമായ നിയമനങ്ങൾ നടക്കുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ തുടങ്ങാനുള്ള മാനദണ്ഡം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിനായി പ്രപ്പോസലുകൾ ക്ഷണിച്ചുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർ 20.6.2017-ൽ ഉദ്യോഗസ്ഥർക്കു കത്തുകൾ അയച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.