തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളി ൽ തൃപ്തിയില്ലെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഇന്നലെ തന്നെ വന്നു കണ്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും മന്ത്രി കടകംപള്ളി സുരേന്ദ്രനോടും ആർച്ച് ബിഷപ് അതൃപ്തി പ്രകടമാക്കി.
തീരദേശത്തെ ജനങ്ങൾ സമരം ചെയ്യുകയാണെന്നു പറയാൻ കഴിയില്ല. ജനങ്ങൾ അവരുടെ വേദന പ്രകടിപ്പിക്കുകയാണ്. അവരുടെ വികാരങ്ങൾ പുറത്തു വരികയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിന് ഇവരുടെ വികാരപ്രകടനത്തിലൂടെ സാധിക്കട്ടെയെന്നും ആർച്ച് ബിഷപ് പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നു നേതാക്കളോട് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ന്യായമാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു തനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. എന്നാൽ, ഇപ്പോഴത്തെ അവസരത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തിരുവനന്തപുരം അതിരൂപത മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ അധികാരികൾക്കു മുമ്പാകെ അവതരിപ്പിച്ച് അംഗീകരിപ്പിക്കാൻ ശ്രമിക്കാമെന്നു വാക്കു നൽകിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. എം. വിൻസന്റ് എംഎൽഎയും ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന അതിരൂപതയിലെ വൈദിക സമ്മേളനത്തിലും പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിലും ശക്തമായ വികാരമാണു പ്രകടിപ്പിക്കപ്പെട്ടത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ അതിരൂപതാ നേതൃത്വം തീരുമാനിച്ചിരുന്നു. ആദ്യപടിയായി നാളെ രാജ്ഭവൻ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശത്തെ ജനങ്ങൾ സമരം ചെയ്യുകയാണെന്നു പറയാൻ കഴിയില്ല. ജനങ്ങൾ അവരുടെ വേദന പ്രകടിപ്പിക്കുകയാണ്. അവരുടെ വികാരങ്ങൾ പുറത്തു വരികയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിന് ഇവരുടെ വികാരപ്രകടനത്തിലൂടെ സാധിക്കട്ടെയെന്നും ആർച്ച് ബിഷപ് പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നു നേതാക്കളോട് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ന്യായമാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു തനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. എന്നാൽ, ഇപ്പോഴത്തെ അവസരത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തിരുവനന്തപുരം അതിരൂപത മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ അധികാരികൾക്കു മുമ്പാകെ അവതരിപ്പിച്ച് അംഗീകരിപ്പിക്കാൻ ശ്രമിക്കാമെന്നു വാക്കു നൽകിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. എം. വിൻസന്റ് എംഎൽഎയും ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന അതിരൂപതയിലെ വൈദിക സമ്മേളനത്തിലും പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിലും ശക്തമായ വികാരമാണു പ്രകടിപ്പിക്കപ്പെട്ടത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനിറങ്ങാൻ അതിരൂപതാ നേതൃത്വം തീരുമാനിച്ചിരുന്നു. ആദ്യപടിയായി നാളെ രാജ്ഭവൻ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.