കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരദേശത്തോട് അവഗണന തുടർന്നാൽ കേരളം നിശ്ചലമാകുന്ന സമരപരന്പരയ്ക്കു നേതൃത്വം നൽകാൻ കേരള റീജണൽ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന ആവശ്യവും യോഗമുന്നയിച്ചു.
കേരളത്തിലെ എംപിമാർ ഈ വിഷയത്തിൽ സജീവമായി ഇടപെടാത്തതു പ്രതിഷേധാർഹമാണ്. സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു ദുരിതത്തിന്റെ വ്യാപ്തി നേരിട്ടറിയിക്കണം. കെആർഎൽസിസിയും തീരജനതയും ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമാണു തിങ്കളാഴ്ചത്തെ രാജ്ഭവൻ മാർച്ച്. സമുദായ, സംഘടന നേതാക്കളും രൂപതാ പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കും.
എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ ചേർന്ന യോഗത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, സമുദായ വക്താവ് ഷാജി ജോർജ്, ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത്, കെ.ജി. മത്തായി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എംപിമാർ ഈ വിഷയത്തിൽ സജീവമായി ഇടപെടാത്തതു പ്രതിഷേധാർഹമാണ്. സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു ദുരിതത്തിന്റെ വ്യാപ്തി നേരിട്ടറിയിക്കണം. കെആർഎൽസിസിയും തീരജനതയും ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമാണു തിങ്കളാഴ്ചത്തെ രാജ്ഭവൻ മാർച്ച്. സമുദായ, സംഘടന നേതാക്കളും രൂപതാ പ്രതിനിധികളും മാർച്ചിൽ പങ്കെടുക്കും.
എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ ചേർന്ന യോഗത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, സമുദായ വക്താവ് ഷാജി ജോർജ്, ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത്, കെ.ജി. മത്തായി എന്നിവർ പങ്കെടുത്തു.