തിരുവനന്തപുരം: ഓഖി ദുരിത ബാധിത മേഖലകൾ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദർശിച്ചു. വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് ബിഷപ് സന്ദർശനം നടത്തിയത്.
ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച സന്ദർശനം പതിനൊന്നോടെ അവസാനിച്ചു. പത്തോടെ പൂന്തുറയിൽ എത്തിയ ബിഷപ് കടലിൽ ദുരന്തത്തിൽപ്പെട്ട് മരണമടഞ്ഞ ആരോഗ്യദാസിന്റെ വീട്ടിലെത്തി ഭാര്യ സെലിനേയും മക്കളേും ആശ്വസിപ്പിച്ചു. മത്സ്യബന്ധനത്തിനു പോയി തിരികെയെത്താത്ത ഡെൻസന്റെ വീട്ടിലും ബിഷപ്പെത്തി. ഡെൻസന്റെ മക്കളായ സെഫിയ, സ്റ്റെഫീന, സ്റ്റെഫിൻ എന്നിവരെ ആശ്വസിപ്പിച്ചു.
തുടർന്നു പൂന്തുറ സെന്റ് തോമസ് പള്ളിയിലെത്തിയ ബിഷപ് പള്ളി വികാരി ഫാ. ജസ്റ്റിൻ ജൂഡിനുമായി കൂടിക്കാഴ്ച നടത്തി. ലൂർദ് മാതാ കെയറിന്റെ സഹായം കൈമാറി.
തിരുവനന്തപുരം ലൂർദ് ഫൊറോനാ വികാരി ഫാ. ജോസ് വിരുപ്പേൽ, ലൂർദ് മാതാ കെയർ ഡയറക്ടർ ഫാ. റോണി മാളിയേക്കൽ, ഫാ. ടോം പുതുപ്പറമ്പിൽ തുടങ്ങിയവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച സന്ദർശനം പതിനൊന്നോടെ അവസാനിച്ചു. പത്തോടെ പൂന്തുറയിൽ എത്തിയ ബിഷപ് കടലിൽ ദുരന്തത്തിൽപ്പെട്ട് മരണമടഞ്ഞ ആരോഗ്യദാസിന്റെ വീട്ടിലെത്തി ഭാര്യ സെലിനേയും മക്കളേും ആശ്വസിപ്പിച്ചു. മത്സ്യബന്ധനത്തിനു പോയി തിരികെയെത്താത്ത ഡെൻസന്റെ വീട്ടിലും ബിഷപ്പെത്തി. ഡെൻസന്റെ മക്കളായ സെഫിയ, സ്റ്റെഫീന, സ്റ്റെഫിൻ എന്നിവരെ ആശ്വസിപ്പിച്ചു.
തുടർന്നു പൂന്തുറ സെന്റ് തോമസ് പള്ളിയിലെത്തിയ ബിഷപ് പള്ളി വികാരി ഫാ. ജസ്റ്റിൻ ജൂഡിനുമായി കൂടിക്കാഴ്ച നടത്തി. ലൂർദ് മാതാ കെയറിന്റെ സഹായം കൈമാറി.
തിരുവനന്തപുരം ലൂർദ് ഫൊറോനാ വികാരി ഫാ. ജോസ് വിരുപ്പേൽ, ലൂർദ് മാതാ കെയർ ഡയറക്ടർ ഫാ. റോണി മാളിയേക്കൽ, ഫാ. ടോം പുതുപ്പറമ്പിൽ തുടങ്ങിയവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.