കൊച്ചി: ചെല്ലാനം തീരമേഖലയിൽ കടൽക്ഷോഭം തടയാൻ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ ആറു ദിവസമായി നടന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണു സമരം നിർത്താൻ തീരുമാനിച്ചതെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.
ചർച്ചയിയിലെ ധാരണയനുസരിച്ചു കന്പനിപ്പടി, മറുവക്കാട്, വേളാങ്കണ്ണി, ബസാർ എന്നിവിടങ്ങളിലെ തകർന്നുകിടക്കുന്ന 300 മീറ്ററോളം കടൽഭിത്തിയുടെ നിർമാണം ഏഴു ദിവസത്തിനകം കല്ലുകൾ നിരത്തി പൂർത്തീകരിക്കും. തെക്കെ ചെല്ലാനം മുതൽ സൗദി ബീച്ച് റോഡു വരെയുള്ള കടൽഭിത്തിയുടെ നിർമാണം 2018 ഏപ്രിൽ 28നു മുന്പു പൂർത്തിയാക്കും. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
തകർന്ന വീടുകൾ പരിശോധിച്ചു വാസയോഗ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. വെള്ളക്കെട്ടിൽ വീണു മരിച്ച ആന്റണി റെക്സന്റെ ഭാര്യ പ്രഭയ്ക്കു സർക്കാർ ജോലി ലഭ്യമാക്കും.
ജലസേചന വകുപ്പ് അധികൃതർ തീരത്തുള്ള പഴയ കല്ലുകൾ അളന്നു തിട്ടപ്പെടുത്തി തകർന്ന കടൽഭിത്തി പുനർനിർമിക്കുന്നതിനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു.
കടൽഭിത്തിയോടു ചേർന്ന് അഞ്ചര മീറ്റർ ഉയരത്തിൽ പോളി പ്രോപ്പിലിൻ ജിയോ ട്യൂബുകൾ സ്ഥാപിക്കും. ഏഴ് കോടി രൂപ ഇതിനായി ചെലവഴിക്കും.
രാവിലെ 9.30ന് വേളാങ്കണ്ണി പള്ളി ഹാളിൽ നടന്ന ചർച്ചയിൽ കളക്ടറെ കൂടാതെ കെ.ജെ. മാക്സി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ജനകീയ സമരസമിതി പ്രതിനിധികളായ ചെല്ലാനം ഇടവക വികാരി ഫാ. ഫ്രാൻസിസ് പൂപ്പാടി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലി, വേളാങ്കണ്ണി പള്ളി റെക്ടർ ഫാ. ജോണ് കണ്ടത്തിപ്പറന്പിൽ, കർമല ആശ്രമം സുപ്പീരിയർ ഫാ. മൈക്കിൾ, സമരസമിതി കോ-ഓർഡിനേറ്റർ ഫാ. ബിബിൻ മാളിയക്കൽ, ടി.എ. ഡാൽഫിൻ, ആൽഫ്രഡ് ബെർണോ, മെർവിൻ ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയ്ക്കുശേഷം 11.30 ഓടെ കെ.ജെ. മാക്സി എംഎൽഎ സമരവേദിയിൽ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. നിരാഹാരസമരമിരുന്ന വിവിധ കോണ്വെന്റിലെ 17 കന്യാസ്ത്രീകളടക്കം 70 പേർക്കു ഫാ. ഫ്രാൻസിസ് പൂപ്പാടി, ഫാ. സ്റ്റീഫൻ പുന്നയ്ക്കൽ എന്നിവർ നാരങ്ങാനീരു നൽകി സമരം അവസാനിപ്പിച്ചു.
ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ചു കടൽഭിത്തികളുടെ നിർമാണം ഏപ്രിൽ മാസത്തിനകം പൂർത്തികരിച്ചില്ലെങ്കിൽ ജനകീയ സമിതിയുടെ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നു സമരനേതാക്കൾ അറിയിച്ചു.
ചർച്ചയിയിലെ ധാരണയനുസരിച്ചു കന്പനിപ്പടി, മറുവക്കാട്, വേളാങ്കണ്ണി, ബസാർ എന്നിവിടങ്ങളിലെ തകർന്നുകിടക്കുന്ന 300 മീറ്ററോളം കടൽഭിത്തിയുടെ നിർമാണം ഏഴു ദിവസത്തിനകം കല്ലുകൾ നിരത്തി പൂർത്തീകരിക്കും. തെക്കെ ചെല്ലാനം മുതൽ സൗദി ബീച്ച് റോഡു വരെയുള്ള കടൽഭിത്തിയുടെ നിർമാണം 2018 ഏപ്രിൽ 28നു മുന്പു പൂർത്തിയാക്കും. വരുന്ന മൂന്നു ദിവസത്തിനുള്ളിൽ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
തകർന്ന വീടുകൾ പരിശോധിച്ചു വാസയോഗ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും. വെള്ളക്കെട്ടിൽ വീണു മരിച്ച ആന്റണി റെക്സന്റെ ഭാര്യ പ്രഭയ്ക്കു സർക്കാർ ജോലി ലഭ്യമാക്കും.
ജലസേചന വകുപ്പ് അധികൃതർ തീരത്തുള്ള പഴയ കല്ലുകൾ അളന്നു തിട്ടപ്പെടുത്തി തകർന്ന കടൽഭിത്തി പുനർനിർമിക്കുന്നതിനുള്ള ജോലികൾ ഇന്നലെ ആരംഭിച്ചു.
കടൽഭിത്തിയോടു ചേർന്ന് അഞ്ചര മീറ്റർ ഉയരത്തിൽ പോളി പ്രോപ്പിലിൻ ജിയോ ട്യൂബുകൾ സ്ഥാപിക്കും. ഏഴ് കോടി രൂപ ഇതിനായി ചെലവഴിക്കും.
രാവിലെ 9.30ന് വേളാങ്കണ്ണി പള്ളി ഹാളിൽ നടന്ന ചർച്ചയിൽ കളക്ടറെ കൂടാതെ കെ.ജെ. മാക്സി എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ജനകീയ സമരസമിതി പ്രതിനിധികളായ ചെല്ലാനം ഇടവക വികാരി ഫാ. ഫ്രാൻസിസ് പൂപ്പാടി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലി, വേളാങ്കണ്ണി പള്ളി റെക്ടർ ഫാ. ജോണ് കണ്ടത്തിപ്പറന്പിൽ, കർമല ആശ്രമം സുപ്പീരിയർ ഫാ. മൈക്കിൾ, സമരസമിതി കോ-ഓർഡിനേറ്റർ ഫാ. ബിബിൻ മാളിയക്കൽ, ടി.എ. ഡാൽഫിൻ, ആൽഫ്രഡ് ബെർണോ, മെർവിൻ ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയ്ക്കുശേഷം 11.30 ഓടെ കെ.ജെ. മാക്സി എംഎൽഎ സമരവേദിയിൽ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. നിരാഹാരസമരമിരുന്ന വിവിധ കോണ്വെന്റിലെ 17 കന്യാസ്ത്രീകളടക്കം 70 പേർക്കു ഫാ. ഫ്രാൻസിസ് പൂപ്പാടി, ഫാ. സ്റ്റീഫൻ പുന്നയ്ക്കൽ എന്നിവർ നാരങ്ങാനീരു നൽകി സമരം അവസാനിപ്പിച്ചു.
ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ചു കടൽഭിത്തികളുടെ നിർമാണം ഏപ്രിൽ മാസത്തിനകം പൂർത്തികരിച്ചില്ലെങ്കിൽ ജനകീയ സമിതിയുടെ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നു സമരനേതാക്കൾ അറിയിച്ചു.