തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എത്തിയ മത്സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ. 117 ബോട്ടുകളിലായി 519 മത്സ്യത്തൊഴിലാളികളാണ് ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എത്തിയത്.
അതതു സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അഥോറിറ്റിയുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് സൗകര്യങ്ങളും ദൈനംദിന ചെലവിനുള്ള തുക നൽകുകയും ബോട്ടുകൾ തിരികെ വരാനുള്ള ഡീസൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.കർണാടക 241, ഗോവ 62, ലക്ഷദ്വീപ് 40, മഹാരാഷ്ട്ര 115, ഗുജറാത്ത് 61. എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ എത്തിയവരുടെ എണ്ണം. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും വിശദവിവരങ്ങൾ ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറേറ്റിലെയും ജില്ലാ ഓഫീസുകളിലെയും കണ്ട്രോൾ റൂമുകളിലും ലഭിക്കും.
അതതു സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അഥോറിറ്റിയുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് സൗകര്യങ്ങളും ദൈനംദിന ചെലവിനുള്ള തുക നൽകുകയും ബോട്ടുകൾ തിരികെ വരാനുള്ള ഡീസൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.കർണാടക 241, ഗോവ 62, ലക്ഷദ്വീപ് 40, മഹാരാഷ്ട്ര 115, ഗുജറാത്ത് 61. എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ എത്തിയവരുടെ എണ്ണം. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും വിശദവിവരങ്ങൾ ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറേറ്റിലെയും ജില്ലാ ഓഫീസുകളിലെയും കണ്ട്രോൾ റൂമുകളിലും ലഭിക്കും.