കട്ടപ്പന: എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവ ത്തിൽ അമ്മ അറസ്റ്റിൽ. കണ്ടത്തിൻകര ബിനുവിന്റെ ഭാര്യ സന്ധ്യയെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന്റെ അമിത മദ്യപാനംമൂലം ഒരുവർഷമായി സന്ധ്യ ഇവരുടെ വീട്ടിൽ മാതാവിനും സഹോദരനും ഭാര്യക്കുമൊപ്പമാണ് താമസിക്കുന്നത്.
നവംബർ മുപ്പതിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ധ്യക്ക് കുഞ്ഞുണ്ടായത്. ആറുദിവസം ആശുപത്രിയിൽ കിടന്നതിനുശേഷം തിരിച്ചു വീട്ടിലെത്തി. ഏഴിന് രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനുശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടിൽ തുണിയലക്കാൻ പോയി. ഈ സമയത്താണ് സന്ധ്യ കട്ടിലിൽ കിടന്നിരുന്ന വെള്ളത്തുണി കുഞ്ഞിന്റെ കഴുത്തിലിട്ട് കൈകൊണ്ട് ഞെരുക്കി കൊലപ്പെടുത്തിയത്.
തുടർന്ന് കുട്ടിക്ക് അനക്കമില്ലെന്ന് പീരുമേട് മ്ലാമല എസ്റ്റേറ്റിൽ പണിക്കുപോയ ഭർത്താവ് ബിനുവിനെ ഫോണിലൂടെ അറിയിച്ചു. ബിനു ഭാര്യാസഹോദരനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സന്ധ്യയുടെ സഹോദരനും ബന്ധുക്കളുംചേർന്ന് കുട്ടിയെ കട്ടപ്പനയിലെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
ഇതിനിടയിൽ മുരിക്കാട്ടുകുടിയിലെ ആശാപ്രവർത്തക സന്ധ്യയുമായി സംസാരിക്കുകയും കുട്ടിയെ കൊന്നതായി സന്ധ്യ പറയുകയും ചെയ്തിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ടിനു സന്ധ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സന്ധ്യയുടെയും ബിനുവിന്റെയും വിവാഹം 10 വർഷം മുന്പായിരുന്നു. ഒൻപതുവയസുള്ള ഒരു കുട്ടി ഇവർക്കുണ്ട്.
ഇപ്പോഴുണ്ടായ കുട്ടിക്ക് തന്റെയും ഭർത്താവിന്റെയും നിറമല്ലെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സന്ധ്യ പോലീസിനോടു പറഞ്ഞു. കുട്ടിക്ക് നല്ല വെളുപ്പുനിറമായിരുന്നു. ഇതുമൂലം ഭർത്താവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
നവംബർ മുപ്പതിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ധ്യക്ക് കുഞ്ഞുണ്ടായത്. ആറുദിവസം ആശുപത്രിയിൽ കിടന്നതിനുശേഷം തിരിച്ചു വീട്ടിലെത്തി. ഏഴിന് രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനുശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടിൽ തുണിയലക്കാൻ പോയി. ഈ സമയത്താണ് സന്ധ്യ കട്ടിലിൽ കിടന്നിരുന്ന വെള്ളത്തുണി കുഞ്ഞിന്റെ കഴുത്തിലിട്ട് കൈകൊണ്ട് ഞെരുക്കി കൊലപ്പെടുത്തിയത്.
തുടർന്ന് കുട്ടിക്ക് അനക്കമില്ലെന്ന് പീരുമേട് മ്ലാമല എസ്റ്റേറ്റിൽ പണിക്കുപോയ ഭർത്താവ് ബിനുവിനെ ഫോണിലൂടെ അറിയിച്ചു. ബിനു ഭാര്യാസഹോദരനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സന്ധ്യയുടെ സഹോദരനും ബന്ധുക്കളുംചേർന്ന് കുട്ടിയെ കട്ടപ്പനയിലെ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
ഇതിനിടയിൽ മുരിക്കാട്ടുകുടിയിലെ ആശാപ്രവർത്തക സന്ധ്യയുമായി സംസാരിക്കുകയും കുട്ടിയെ കൊന്നതായി സന്ധ്യ പറയുകയും ചെയ്തിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ടിനു സന്ധ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സന്ധ്യയുടെയും ബിനുവിന്റെയും വിവാഹം 10 വർഷം മുന്പായിരുന്നു. ഒൻപതുവയസുള്ള ഒരു കുട്ടി ഇവർക്കുണ്ട്.
ഇപ്പോഴുണ്ടായ കുട്ടിക്ക് തന്റെയും ഭർത്താവിന്റെയും നിറമല്ലെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സന്ധ്യ പോലീസിനോടു പറഞ്ഞു. കുട്ടിക്ക് നല്ല വെളുപ്പുനിറമായിരുന്നു. ഇതുമൂലം ഭർത്താവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.