ചേർത്തല: ദേശീയപാതയിൽ 11-ാംമൈൽ ജംഗ്ഷനിൽ കെഎസ്ആർടിസി സ്കാനിയ ഗരുഢ മഹാരാജ ബസ് മാരുതി ഡിസയർ കാറിലിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരനും ബസ് കാത്തുനിന്ന കർഷകതൊഴിലാളിയുമാണ് മരിച്ചത്. കാർഡ്രൈവർക്കും ബസ് യാത്രക്കാരനും പരിക്കേറ്റു.
കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാംവാർഡിൽ ചെറുവാരണം മുനിവെളിയിൽ ശിവറാം(62), തണ്ണീർമുക്കം കളത്തറവീട്ടിൽ റിട്ട. അതിർത്തി സംരക്ഷണസേന ഉദ്യോഗസ്ഥൻ ഹാരിസ്(55) എന്നിവരാണ് മരിച്ചത്. ശിവറാമിന്റെ മകന്റെ വിവാഹം തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കാറുടമ മുഹമ്മ ആര്യക്കര അരുണോദയം(നികർത്തിൽ) വീട്ടിൽ വിമുക്തഭടനും ഹോംഗാർഡുമായ പുഷ്പരാജ്(50), ബസ് യാത്രക്കാരായ കൊല്ലം കല്ലട കോയിക്കൽഭാഗം കുളങ്ങര ശ്രീജിത്(40) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.
പുഷ്പരാജാണ് കാറോടിച്ചിരുന്നത്. മുട്ടത്തിപ്പറന്പ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞകാറിൽ, ബംഗളുരുവിൽനിന്ന് തിരവന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ വെട്ടിച്ചതോടെ നിയന്ത്രണം തെറ്റിയ ബസ് റോഡിരികിൽനിന്ന ശിവറാമിനെ ഇടിച്ചുവീഴ്ത്തി. സമീപത്തെ 11 കെവി വൈദ്യുതിപോസ്റ്റ് തകർത്തശേഷം അക്കേഷ്യ മരത്തിന്റെ ശിഖരവും ഇടിച്ചു വീഴ്ത്തിയാണ് നിന്നത്. ബസിടിച്ച് അകലെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ശിവറാമിനെ രക്ഷാപ്രവർത്തകർ വൈകിയാണ് കണ്ടത്. ശിവറാമിനെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
റോഡരികിൽ വെറ്റിലക്കെട്ടുകൾ കണ്ടതോടെയാണ് തെരച്ചിൽ നടത്തിയത്. കർഷകനായ ശിവറാം വെറ്റിലയുമായി ചേർത്തല അങ്ങാടിയിലേക്ക് പോകുന്നതിന് ബസ് കാത്തുനിൽക്കുകയായിരുന്നു.
വൈദ്യുതി നിലച്ചതിനാൽ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ടോർച്ച് വെളിച്ചത്തിലാണ് തിരച്ചിൽ നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽപ്പെട്ടവരെ അഗ്നിശമനസേന പുറത്തെടുത്തതും. തലയ്ക്ക് പരിക്കേറ്റ ഹാരിസിനെ രക്ഷിക്കാനായില്ല. കാലിന് പരിക്കേറ്റ പുഷ്പരാജിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ബംഗളൂരുവിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു. ശോഭനയാണ് ശിവറാമിന്റെ ഭാര്യ. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമകൻ: മനീഷ്. സംസ്കാരം നടത്തി. ഹാരിസിന്റെ ഭാര്യ ഉഷ (റിട്ട. രാജസ്ഥാൻ സർക്കാർ നഴ്സ്). മക്കൾ: അഖിൽ, അഭിഷേക്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.
കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാംവാർഡിൽ ചെറുവാരണം മുനിവെളിയിൽ ശിവറാം(62), തണ്ണീർമുക്കം കളത്തറവീട്ടിൽ റിട്ട. അതിർത്തി സംരക്ഷണസേന ഉദ്യോഗസ്ഥൻ ഹാരിസ്(55) എന്നിവരാണ് മരിച്ചത്. ശിവറാമിന്റെ മകന്റെ വിവാഹം തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കാറുടമ മുഹമ്മ ആര്യക്കര അരുണോദയം(നികർത്തിൽ) വീട്ടിൽ വിമുക്തഭടനും ഹോംഗാർഡുമായ പുഷ്പരാജ്(50), ബസ് യാത്രക്കാരായ കൊല്ലം കല്ലട കോയിക്കൽഭാഗം കുളങ്ങര ശ്രീജിത്(40) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.
പുഷ്പരാജാണ് കാറോടിച്ചിരുന്നത്. മുട്ടത്തിപ്പറന്പ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞകാറിൽ, ബംഗളുരുവിൽനിന്ന് തിരവന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ വെട്ടിച്ചതോടെ നിയന്ത്രണം തെറ്റിയ ബസ് റോഡിരികിൽനിന്ന ശിവറാമിനെ ഇടിച്ചുവീഴ്ത്തി. സമീപത്തെ 11 കെവി വൈദ്യുതിപോസ്റ്റ് തകർത്തശേഷം അക്കേഷ്യ മരത്തിന്റെ ശിഖരവും ഇടിച്ചു വീഴ്ത്തിയാണ് നിന്നത്. ബസിടിച്ച് അകലെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ശിവറാമിനെ രക്ഷാപ്രവർത്തകർ വൈകിയാണ് കണ്ടത്. ശിവറാമിനെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
റോഡരികിൽ വെറ്റിലക്കെട്ടുകൾ കണ്ടതോടെയാണ് തെരച്ചിൽ നടത്തിയത്. കർഷകനായ ശിവറാം വെറ്റിലയുമായി ചേർത്തല അങ്ങാടിയിലേക്ക് പോകുന്നതിന് ബസ് കാത്തുനിൽക്കുകയായിരുന്നു.
വൈദ്യുതി നിലച്ചതിനാൽ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ടോർച്ച് വെളിച്ചത്തിലാണ് തിരച്ചിൽ നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽപ്പെട്ടവരെ അഗ്നിശമനസേന പുറത്തെടുത്തതും. തലയ്ക്ക് പരിക്കേറ്റ ഹാരിസിനെ രക്ഷിക്കാനായില്ല. കാലിന് പരിക്കേറ്റ പുഷ്പരാജിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ബംഗളൂരുവിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ കാർ നിശേഷം തകർന്നു. ശോഭനയാണ് ശിവറാമിന്റെ ഭാര്യ. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമകൻ: മനീഷ്. സംസ്കാരം നടത്തി. ഹാരിസിന്റെ ഭാര്യ ഉഷ (റിട്ട. രാജസ്ഥാൻ സർക്കാർ നഴ്സ്). മക്കൾ: അഖിൽ, അഭിഷേക്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.