തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിലെ സർക്കാർ ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റവന്യു-വനം വകുപ്പുകളുമാണു ഹർജിയിലെ എതിർകക്ഷികൾ. മൂന്നാറിൽ കൈയേറ്റം വ്യാപകമാണെന്നും കൈയേറ്റക്കാരിൽ രാഷ്ട്രീയ സ്വാധീനമുള്ളവർ ഒഴിപ്പിക്കലിനു തടസമാകുന്നുവെന്നും ഹർജിയിൽ പറയുന്നു.
കൈയേറ്റങ്ങൾക്കെതിരേ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്നും സർക്കാർ ഭൂമി നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മൂന്നാർ വിഷയത്തിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ തർക്കം കൂടുതൽ വഷളാകാനാണു സാധ്യത.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ചാണ് ഇടുക്കി ജില്ലയുടെ പാർട്ടിയുടെ ചുമതലക്കാരൻ കൂടിയായ പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകിയത്.
ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പി. പ്രസാദ് നൽകിയ ഹർജിയിൽ ഹരിത ട്രൈബ്യൂണൽ സർക്കാരിനു നോട്ടീസയച്ചു. വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടുത്ത മാസം 12-നു വീണ്ടും പരിഗണിക്കും.
നേരത്തേ മൂന്നാർ കൈയേറ്റത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിന്റെ ഭാഗമായിട്ടുള്ള പാർട്ടിയുടെ നേതാവുതന്നെ അതേ സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തി ഹർജി നൽകിയത് ഇതിനകം പ്രതിഷേധങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്.
നേരത്തേ തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച നടപടി ഏറെ വിവാദമായിരുന്നു. ഇതുമൂലം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടോയെന്നു കോടതിപോലും ചോദിച്ചിരുന്നു. ഇപ്പോൾ സർക്കാരിനെ പ്രതിയാക്കി സിപിഐ നേതാവ് ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജി വെട്ടിലാക്കുന്നത് ഇടതുസർക്കാരിനെ തന്നെയാണ്.
ഹർജി നൽകാൻ തീരുമാനിച്ചതു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ്. അതിനു പിന്നിൽ വ്യക്തമായ അജൻഡയും സിപിഐക്കുണ്ട്. എത്ര പ്രതിഷേധം ഉയർത്തിയിട്ടും കൈയേറ്റം തടയാൻ പാർട്ടി ഭരിക്കുന്ന റവന്യു വകുപ്പിനോ മന്ത്രിക്കോ കഴിയുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെയാണു കൈയേറ്റങ്ങൾ നടക്കുന്നതെന്നു ഹർജിയിൽ തന്നെ പറയുമ്പോൾ അതു ലക്ഷ്യംവയ്ക്കുന്നത് സിപിഎമ്മിനെ തന്നെയാണ്.
രാഷ്ട്രീയ തീരുമാനത്തിലൂടെ മൂന്നാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നു കണ്ടുകൊണ്ടാണു സിപിഐ ഒടുവിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. സിപിഐയുടെ ഈ തീരുമാനം വരുംദിവസങ്ങളിൽ സർക്കാരിലും ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെ ന്നുറപ്പ്.
കൈയേറ്റങ്ങൾക്കെതിരേ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്നും സർക്കാർ ഭൂമി നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മൂന്നാർ വിഷയത്തിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ തർക്കം കൂടുതൽ വഷളാകാനാണു സാധ്യത.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ചാണ് ഇടുക്കി ജില്ലയുടെ പാർട്ടിയുടെ ചുമതലക്കാരൻ കൂടിയായ പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകിയത്.
ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പി. പ്രസാദ് നൽകിയ ഹർജിയിൽ ഹരിത ട്രൈബ്യൂണൽ സർക്കാരിനു നോട്ടീസയച്ചു. വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടുത്ത മാസം 12-നു വീണ്ടും പരിഗണിക്കും.
നേരത്തേ മൂന്നാർ കൈയേറ്റത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. സർക്കാരിന്റെ ഭാഗമായിട്ടുള്ള പാർട്ടിയുടെ നേതാവുതന്നെ അതേ സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തി ഹർജി നൽകിയത് ഇതിനകം പ്രതിഷേധങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്.
നേരത്തേ തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച നടപടി ഏറെ വിവാദമായിരുന്നു. ഇതുമൂലം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടോയെന്നു കോടതിപോലും ചോദിച്ചിരുന്നു. ഇപ്പോൾ സർക്കാരിനെ പ്രതിയാക്കി സിപിഐ നേതാവ് ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ ഹർജി വെട്ടിലാക്കുന്നത് ഇടതുസർക്കാരിനെ തന്നെയാണ്.
ഹർജി നൽകാൻ തീരുമാനിച്ചതു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ്. അതിനു പിന്നിൽ വ്യക്തമായ അജൻഡയും സിപിഐക്കുണ്ട്. എത്ര പ്രതിഷേധം ഉയർത്തിയിട്ടും കൈയേറ്റം തടയാൻ പാർട്ടി ഭരിക്കുന്ന റവന്യു വകുപ്പിനോ മന്ത്രിക്കോ കഴിയുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെയാണു കൈയേറ്റങ്ങൾ നടക്കുന്നതെന്നു ഹർജിയിൽ തന്നെ പറയുമ്പോൾ അതു ലക്ഷ്യംവയ്ക്കുന്നത് സിപിഎമ്മിനെ തന്നെയാണ്.
രാഷ്ട്രീയ തീരുമാനത്തിലൂടെ മൂന്നാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നു കണ്ടുകൊണ്ടാണു സിപിഐ ഒടുവിൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. സിപിഐയുടെ ഈ തീരുമാനം വരുംദിവസങ്ങളിൽ സർക്കാരിലും ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെ ന്നുറപ്പ്.