തിരുവനന്തപുരം: ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു കടന്നു പോയതിനുശേഷമാണു സംസ്ഥാന സർക്കാർ വിവരമറിയുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
യഥാസമയം മുന്നറിയിപ്പ് കിട്ടിയിരുന്നില്ല എന്നു പറഞ്ഞു മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണു ചെയ്യുന്നത്. മുഖ്യമന്ത്രി പറയുന്നതു പൂർണമായും തെറ്റാണ്. കൊടുങ്കാറ്റുണ്ടാവുന്നതിനു മുമ്പുള്ള രണ്ടു ദിവസങ്ങളിൽ വേണ്ടുവോളം മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു എന്നതിനു തെളിവുണ്ട്.
29ന് ഏഴു ബുള്ളറ്റിനുകൾ ലഭിച്ചതായി ചീഫ് സെക്രട്ടറി തന്നെ സമ്മതിക്കുന്നു. അതു തന്നെ അസാധാരണമാണ്. അതെല്ലാം വാങ്ങി ഫയലിൽ കെട്ടിവച്ചിരിക്കുകയായിരുന്നു. ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പു രാവിലെ 8.30 നു ലഭിച്ചപ്പോൾ തന്നെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കുറെയധികം മത്സ്യത്തൊഴിലാളികളെ രക്ഷിക്കാമായിരുന്നു.
മത്സ്യത്തൊഴിലാളികൾക്കായി ഏകപക്ഷീയമായി പാക്കേജ് പ്രഖ്യാപിച്ചതു ശരിയായില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സഭാ അധികാരികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് പാക്കേജിനു രൂപം നൽകേണ്ടതായിരുന്നു. പാക്കേജ് പ്രഖ്യാപിച്ച ശേഷം സർവകക്ഷി യോഗം കൂടുന്നതിലും കാര്യമില്ല. എങ്കിലും പ്രതിപക്ഷം സർവകക്ഷിയോഗവുമായി സഹകരിക്കും.
ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് അഴിച്ചു പണിയാൻ തയാറാകണം. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുമെന്നാണു സർക്കാർ പറയുന്നത്. ഈ പദ്ധതി നിലവിലുള്ളതാണ്. മരണമടഞ്ഞവരുടെ ആശ്രിതകർക്ക് അടിയന്തരമായി സർക്കാർ ജോലി നൽകണം.
വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടതു പോലെ കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും ജനരോഷം ഭയന്നു സ്വന്തം വാഹനം പോലും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നിട്ടില്ല.
സർക്കാർ രണ്ടു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ പോകുന്നതായി കേട്ടു. ജനങ്ങളുടെ രോഷം ഭയന്നാണോ ഈ തീരുമാനമെന്നു രമേശ് ചോദിച്ചു. കേരളത്തിനു ലഭിച്ച അതേ മുന്നറിയിപ്പുകളാണ് ലക്ഷദ്വീപിനും തമിഴ്നാടിനും ലഭിച്ചത്. അവർ ഉണർന്നു പ്രവർത്തിച്ചു. കാറ്റു വീശിയ ദിവസം ഉച്ചയ്ക്ക് പടയൊരുക്കം ജാഥ നിർത്തിവച്ച് താൻ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടു വിവരം പറഞ്ഞതാണ്. ഒന്നും സംഭവിച്ചില്ല. ദുരന്തമേഖലയിൽ കണ്ട്രോൾ റൂം തുറക്കണമെന്നു തങ്ങൾ പറഞ്ഞു. പകരം പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്ത ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏരിയയിലാണ് തുറന്നത്.
രക്ഷാപ്രവർത്തനത്തിന് ഏകോപനമുണ്ടായില്ല. രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിൽക്കേണ്ട റവന്യു മന്ത്രിയെ കണ്ടതു പോലുമില്ല. തീരപ്രദേശത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ സാന്ത്വനിപ്പിക്കുന്നതിനുപകരം പ്രകോപിപ്പിക്കുകയാണു ചെയ്തത്.
മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിച്ചിരുന്നുവെങ്കിൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉത്തേജനം ലഭിക്കുമായിരുന്നു. സുനാമി ദുരന്തമുണ്ടായപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ജനങ്ങളോടൊപ്പം നിന്നായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എല്ലാ ദിവസവും പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയും തീരുമാനങ്ങൾ അപ്പപ്പോൾ എടുക്കുകയും ചെയ്തിരുന്നുവെന്നും രമേശ് ചൂണ്ടിക്കാട്ടി.
യഥാസമയം മുന്നറിയിപ്പ് കിട്ടിയിരുന്നില്ല എന്നു പറഞ്ഞു മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണു ചെയ്യുന്നത്. മുഖ്യമന്ത്രി പറയുന്നതു പൂർണമായും തെറ്റാണ്. കൊടുങ്കാറ്റുണ്ടാവുന്നതിനു മുമ്പുള്ള രണ്ടു ദിവസങ്ങളിൽ വേണ്ടുവോളം മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു എന്നതിനു തെളിവുണ്ട്.
29ന് ഏഴു ബുള്ളറ്റിനുകൾ ലഭിച്ചതായി ചീഫ് സെക്രട്ടറി തന്നെ സമ്മതിക്കുന്നു. അതു തന്നെ അസാധാരണമാണ്. അതെല്ലാം വാങ്ങി ഫയലിൽ കെട്ടിവച്ചിരിക്കുകയായിരുന്നു. ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പു രാവിലെ 8.30 നു ലഭിച്ചപ്പോൾ തന്നെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കുറെയധികം മത്സ്യത്തൊഴിലാളികളെ രക്ഷിക്കാമായിരുന്നു.
മത്സ്യത്തൊഴിലാളികൾക്കായി ഏകപക്ഷീയമായി പാക്കേജ് പ്രഖ്യാപിച്ചതു ശരിയായില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സഭാ അധികാരികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് പാക്കേജിനു രൂപം നൽകേണ്ടതായിരുന്നു. പാക്കേജ് പ്രഖ്യാപിച്ച ശേഷം സർവകക്ഷി യോഗം കൂടുന്നതിലും കാര്യമില്ല. എങ്കിലും പ്രതിപക്ഷം സർവകക്ഷിയോഗവുമായി സഹകരിക്കും.
ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് അഴിച്ചു പണിയാൻ തയാറാകണം. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുമെന്നാണു സർക്കാർ പറയുന്നത്. ഈ പദ്ധതി നിലവിലുള്ളതാണ്. മരണമടഞ്ഞവരുടെ ആശ്രിതകർക്ക് അടിയന്തരമായി സർക്കാർ ജോലി നൽകണം.
വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടതു പോലെ കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും ജനരോഷം ഭയന്നു സ്വന്തം വാഹനം പോലും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നിട്ടില്ല.
സർക്കാർ രണ്ടു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ പോകുന്നതായി കേട്ടു. ജനങ്ങളുടെ രോഷം ഭയന്നാണോ ഈ തീരുമാനമെന്നു രമേശ് ചോദിച്ചു. കേരളത്തിനു ലഭിച്ച അതേ മുന്നറിയിപ്പുകളാണ് ലക്ഷദ്വീപിനും തമിഴ്നാടിനും ലഭിച്ചത്. അവർ ഉണർന്നു പ്രവർത്തിച്ചു. കാറ്റു വീശിയ ദിവസം ഉച്ചയ്ക്ക് പടയൊരുക്കം ജാഥ നിർത്തിവച്ച് താൻ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടു വിവരം പറഞ്ഞതാണ്. ഒന്നും സംഭവിച്ചില്ല. ദുരന്തമേഖലയിൽ കണ്ട്രോൾ റൂം തുറക്കണമെന്നു തങ്ങൾ പറഞ്ഞു. പകരം പൊതുജനങ്ങൾക്കു പ്രവേശനമില്ലാത്ത ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏരിയയിലാണ് തുറന്നത്.
രക്ഷാപ്രവർത്തനത്തിന് ഏകോപനമുണ്ടായില്ല. രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിൽക്കേണ്ട റവന്യു മന്ത്രിയെ കണ്ടതു പോലുമില്ല. തീരപ്രദേശത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ സാന്ത്വനിപ്പിക്കുന്നതിനുപകരം പ്രകോപിപ്പിക്കുകയാണു ചെയ്തത്.
മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിച്ചിരുന്നുവെങ്കിൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉത്തേജനം ലഭിക്കുമായിരുന്നു. സുനാമി ദുരന്തമുണ്ടായപ്പോൾ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ജനങ്ങളോടൊപ്പം നിന്നായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എല്ലാ ദിവസവും പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയും തീരുമാനങ്ങൾ അപ്പപ്പോൾ എടുക്കുകയും ചെയ്തിരുന്നുവെന്നും രമേശ് ചൂണ്ടിക്കാട്ടി.