കൊച്ചി : തലശേരി ബ്രണ്ണൻ കോളജ് മാഗസിൻ അംഗങ്ങളായ 12 വിദ്യാർഥികൾ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് പെല്ലറ്റ് എന്ന പേരിൽ പ്രസിദ്ധീകരിച്ച കോളജ് മാഗസിനിൽ പ്രവർത്തിച്ച വർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
മാഗസിന്റെ ഉള്ളടക്കം ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന കേസിലാണ് ഹർജിക്കാർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയൽ നിയമ പ്രകാരം പോലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി.
കോളജ് മാഗസിന്റെ പകർപ്പും കേസ് ഡയറിയും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ അപമാനിച്ചിട്ടില്ലെന്നും ചിലർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. വിദ്യാർഥികളായ തങ്ങളുടെ പരീക്ഷ അടുത്ത മാസം തുടങ്ങാനിരിക്കെ ചിലർ പോലീസിനെ സ്വാധീനിച്ച് തങ്ങളെയും വീട്ടുകാരെയും വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
മാഗസിന്റെ ഉള്ളടക്കം ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന കേസിലാണ് ഹർജിക്കാർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയൽ നിയമ പ്രകാരം പോലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി.
കോളജ് മാഗസിന്റെ പകർപ്പും കേസ് ഡയറിയും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ അപമാനിച്ചിട്ടില്ലെന്നും ചിലർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. വിദ്യാർഥികളായ തങ്ങളുടെ പരീക്ഷ അടുത്ത മാസം തുടങ്ങാനിരിക്കെ ചിലർ പോലീസിനെ സ്വാധീനിച്ച് തങ്ങളെയും വീട്ടുകാരെയും വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.