മാങ്ങാട്ടുപറമ്പ് (കണ്ണൂർ): വനംവകുപ്പ് നിയമനങ്ങളിൽ സ്പോർട്സ് ക്വോട്ട വർധിപ്പിക്കുമെന്ന് വനംമന്ത്രി കെ. രാജു. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വനംവകുപ്പ് വിവിധ മേഖലകളിൽ സ്പോർട്സ് - ഗെയിംസ് ടീമുകളെ വാർത്തെടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 25-ാമത് സംസ്ഥാന വനംവകുപ്പ് കായികമേളയുടെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് സമുച്ചയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കായികക്ഷമതയ്ക്കു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്. പതിവിനു വിപരീതമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പുതിയ ബാച്ചിനു പരിശീലനം പൂർത്തിയാക്കിയശേഷമാണു നിയമനം നൽകുന്നതെന്നും ഇവരിൽ പകുതിയോളം പേർ വനിതകളാണെന്നും മന്ത്രി പറഞ്ഞു. വനസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർക്കു നല്ല കായികക്ഷമത അനിവാര്യമാണ്. ജീവനക്കാരുടെ കായികക്ഷമത വർധിപ്പിക്കുന്നതിൽ കായികമേള ഏറെ ഗുണം ചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് വകുപ്പ് ജീവനക്കാർക്കു പരസ്പരം പരിചയപ്പെടാനും അടുത്തറിയാനും ഇത്തരം മേളകൾ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കായികക്ഷമതയ്ക്കു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്. പതിവിനു വിപരീതമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പുതിയ ബാച്ചിനു പരിശീലനം പൂർത്തിയാക്കിയശേഷമാണു നിയമനം നൽകുന്നതെന്നും ഇവരിൽ പകുതിയോളം പേർ വനിതകളാണെന്നും മന്ത്രി പറഞ്ഞു. വനസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർക്കു നല്ല കായികക്ഷമത അനിവാര്യമാണ്. ജീവനക്കാരുടെ കായികക്ഷമത വർധിപ്പിക്കുന്നതിൽ കായികമേള ഏറെ ഗുണം ചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് വകുപ്പ് ജീവനക്കാർക്കു പരസ്പരം പരിചയപ്പെടാനും അടുത്തറിയാനും ഇത്തരം മേളകൾ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.