ചെല്ലാനം(ആലപ്പുഴ): മെത്രാനായുള്ള പുതുദൗത്യത്തിന്റെ പ്രഖ്യാപനം കേൾക്കാൻ റവ.ഡോ.ജയിംസ് ആനാപറന്പിൽ പോയത് തീരദേശ സമരപ്പന്തലിൽനിന്ന്. ചെല്ലാനത്തെ ഉപവാസ സമരപന്തലിൽനിന്നാണ് അദ്ദേഹം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിലേക്കു പോയത്. നിയുക്ത മെത്രാന്റെ പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയതും സമരം നടന്ന സെന്റ് മേരീസ് സ്കൂളിൽത്തന്നെയായിരുന്നു. ജന്മനാടിന്റെ നൊന്പരങ്ങളും ആവശ്യങ്ങളും സ്വതഃസിദ്ധമായ ശാന്തതയോടെ ഫാ.ആനാപറന്പിൽ അവതരിപ്പിക്കുന്പോൾ മണിക്കൂറുകൾക്കുള്ളിൽ പുതിയ മെത്രാനായി നിയോഗിക്കപ്പെടേണ്ടയാളാണ് തങ്ങളുടെ കൂടെ ഉണ്ടായിരുന്നതെന്നു ജനത്തിന് അറിയില്ലായിരുന്നു.
തീരദേശത്തു കടൽഭിത്തിയും പുലിമുട്ടും നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ, കൊച്ചി രൂപതകളിലെ വൈദികർ നടത്തുന്ന നിരാഹാര പ്രക്ഷോഭത്തിന്റെ നാലാം ദിനമായിരുന്നു ഇന്നലെ. രാവിലെതന്നെ സമരവേദിയിലെത്തിയ ഫാ. ആനാപറന്പിൽ മറ്റുള്ളവരെപ്പോലെ നീലനിറത്തിലുള്ള സമരഹാരമണിഞ്ഞാണു വൈദികർക്കിടയിലിരുന്നത്. ഉച്ചഭാഷിണിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഏറ്റു വിളിക്കാനും ആവേശം ജനിപ്പിക്കുന്ന പ്രസംഗങ്ങൾക്കു കൈയടിക്കാനും അദ്ദേഹം മറന്നില്ല. തീരദേശവാസികളുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സർക്കാർ സംവിധാനങ്ങളെ പക്വമായ വാക്കുകളോടെയാണ് അദ്ദേഹം വിമർശിച്ചത്. ജീവനും സ്വത്തിനും സംരക്ഷണം തേടിക്കൊണ്ടു വർഷങ്ങളായി ഉയരുന്ന തീരദേശത്തിന്റെ ആവശ്യങ്ങൾക്ക് ആശ്വാസകരമായ മറുപടി ലഭിക്കുംവരെ പ്രക്ഷോഭ രംഗത്തുണ്ടാവണമെന്നും ക്രൈസ്തവശൈലിയും സമാധാനവും മുറുകെപ്പിടിച്ചാവണം സമരം നടത്തേണ്ട തെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
പ്രഖ്യാപനം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ കൃതജ്ഞതാപ്രസംഗത്തിൽ നിറഞ്ഞുനിന്നത് ഹൃദയത്തിൽ വലിയ കൊടുങ്കാറ്റ് ഉണ്ടാകുന്പോൾ സമാധാനത്തിന്റെ ദൂതനായി തന്നെ മാറ്റണമേയെന്നതായിരുന്നു.
1986-87 കാലഘട്ടത്തിൽ തുന്പോളി സെന്റ് തോമസ് പള്ളിയിൽ സഹവികാരിയായിരുന്ന ഇദ്ദേഹം 87-88 കാലയളവിൽ മൗണ്ട് കാർമൽ കത്തീഡ്രലിലെ സഹവികാരിയായി. 89-93 കാലയളവിൽ ചേർത്തല മായിത്തറ സേക്രഡ്ഹാർട്ട് മൈനർ സെമിനാരിയിലെ പ്രീഫെക്ട് ആൻഡ് പ്രൊക്യുറേറ്റർ ആയി. 93 മുതൽ 98 വരെയുള്ള കാലത്താണ് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് പഠനത്തിനായി റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിലേക്കു പോയത്. തിരിച്ചു വന്ന ശേഷം 98 മുതൽ 2009 വരെ ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ബിബ്ലിക്കൽ തിയോളജിയിലും ഹീബ്രു ഭാഷയിലും അധ്യാപകനായി. 2009-11 കാലയളവിൽ ഇവിടെ റെക്ടറും14 വരെ അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. 2014 മുതൽ 16 വരെ അസിസ്റ്റന്റ് വികാരി ജനറാളുമായിരുന്നു.
2016 മുതൽ ബൈബിൾ റിവിഷൻ കോർ ടീമിലെ അംഗമായും സേവനം ചെയ്തുവരികയായിരുന്നു. ഗ്രിഗോറിയൻ സർവകലാശാലയിൽനിന്നു യഹൂദപഠനത്തിൽ പോസ്റ്റ് ഡോക്ടറൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
ജോണ്സണ് നൊറോണ
തീരദേശത്തു കടൽഭിത്തിയും പുലിമുട്ടും നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ, കൊച്ചി രൂപതകളിലെ വൈദികർ നടത്തുന്ന നിരാഹാര പ്രക്ഷോഭത്തിന്റെ നാലാം ദിനമായിരുന്നു ഇന്നലെ. രാവിലെതന്നെ സമരവേദിയിലെത്തിയ ഫാ. ആനാപറന്പിൽ മറ്റുള്ളവരെപ്പോലെ നീലനിറത്തിലുള്ള സമരഹാരമണിഞ്ഞാണു വൈദികർക്കിടയിലിരുന്നത്. ഉച്ചഭാഷിണിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഏറ്റു വിളിക്കാനും ആവേശം ജനിപ്പിക്കുന്ന പ്രസംഗങ്ങൾക്കു കൈയടിക്കാനും അദ്ദേഹം മറന്നില്ല. തീരദേശവാസികളുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സർക്കാർ സംവിധാനങ്ങളെ പക്വമായ വാക്കുകളോടെയാണ് അദ്ദേഹം വിമർശിച്ചത്. ജീവനും സ്വത്തിനും സംരക്ഷണം തേടിക്കൊണ്ടു വർഷങ്ങളായി ഉയരുന്ന തീരദേശത്തിന്റെ ആവശ്യങ്ങൾക്ക് ആശ്വാസകരമായ മറുപടി ലഭിക്കുംവരെ പ്രക്ഷോഭ രംഗത്തുണ്ടാവണമെന്നും ക്രൈസ്തവശൈലിയും സമാധാനവും മുറുകെപ്പിടിച്ചാവണം സമരം നടത്തേണ്ട തെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
പ്രഖ്യാപനം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ കൃതജ്ഞതാപ്രസംഗത്തിൽ നിറഞ്ഞുനിന്നത് ഹൃദയത്തിൽ വലിയ കൊടുങ്കാറ്റ് ഉണ്ടാകുന്പോൾ സമാധാനത്തിന്റെ ദൂതനായി തന്നെ മാറ്റണമേയെന്നതായിരുന്നു.
1986-87 കാലഘട്ടത്തിൽ തുന്പോളി സെന്റ് തോമസ് പള്ളിയിൽ സഹവികാരിയായിരുന്ന ഇദ്ദേഹം 87-88 കാലയളവിൽ മൗണ്ട് കാർമൽ കത്തീഡ്രലിലെ സഹവികാരിയായി. 89-93 കാലയളവിൽ ചേർത്തല മായിത്തറ സേക്രഡ്ഹാർട്ട് മൈനർ സെമിനാരിയിലെ പ്രീഫെക്ട് ആൻഡ് പ്രൊക്യുറേറ്റർ ആയി. 93 മുതൽ 98 വരെയുള്ള കാലത്താണ് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് പഠനത്തിനായി റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിലേക്കു പോയത്. തിരിച്ചു വന്ന ശേഷം 98 മുതൽ 2009 വരെ ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ബിബ്ലിക്കൽ തിയോളജിയിലും ഹീബ്രു ഭാഷയിലും അധ്യാപകനായി. 2009-11 കാലയളവിൽ ഇവിടെ റെക്ടറും14 വരെ അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. 2014 മുതൽ 16 വരെ അസിസ്റ്റന്റ് വികാരി ജനറാളുമായിരുന്നു.
2016 മുതൽ ബൈബിൾ റിവിഷൻ കോർ ടീമിലെ അംഗമായും സേവനം ചെയ്തുവരികയായിരുന്നു. ഗ്രിഗോറിയൻ സർവകലാശാലയിൽനിന്നു യഹൂദപഠനത്തിൽ പോസ്റ്റ് ഡോക്ടറൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
ജോണ്സണ് നൊറോണ