കോട്ടയം: കോടിമത നാലുവരി പാതയിൽ സ്വകാര്യ ബസ് ഇടിച്ചു പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഈ അപകടത്തിലെ രണ്ടാമത്തെ മരണമാണിത്.
പള്ളം സ്പീച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥി കോടിമത കൗസ്തുഭം വീട്ടിൽ സ്വാമിനാഥൻ (18) ആണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ മരണത്തിനു കീഴടങ്ങിയത്. അപകടത്തിന്റെ പിറ്റേന്നു സ്വാമിനാഥന്റെ സഹപാഠി താഴത്തങ്ങാടി പാറയ്ക്കൽ ഷെബിൻ ഷാജി മരിച്ചിരുന്നു. കഴിഞ്ഞ 29ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർഥികളെ കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചു വീഴ്ത്തിയത്.
അമിതവേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണു പറയുന്നത്. ഷെബിൻ വാഹനത്തിന്റെ ഇടയിൽപ്പെട്ടു. ആളുകൾ ഓടിയെത്തി ഇവിടെനിന്നു കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
പള്ളം സ്പീച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടാം വർഷ ബികോം വിദ്യാർഥി കോടിമത കൗസ്തുഭം വീട്ടിൽ സ്വാമിനാഥൻ (18) ആണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ മരണത്തിനു കീഴടങ്ങിയത്. അപകടത്തിന്റെ പിറ്റേന്നു സ്വാമിനാഥന്റെ സഹപാഠി താഴത്തങ്ങാടി പാറയ്ക്കൽ ഷെബിൻ ഷാജി മരിച്ചിരുന്നു. കഴിഞ്ഞ 29ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർഥികളെ കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചു വീഴ്ത്തിയത്.
അമിതവേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണു പറയുന്നത്. ഷെബിൻ വാഹനത്തിന്റെ ഇടയിൽപ്പെട്ടു. ആളുകൾ ഓടിയെത്തി ഇവിടെനിന്നു കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.