തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള സാമ്പത്തിക സഹായം 20 ലക്ഷം രൂപയാക്കി ഉയർത്തി. ഇതടക്കം 150 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
കടലിൽ പോകാനാകാതെ കഴിയുന്ന എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഒരാഴ്ച സാമ്പത്തിക സഹായം നൽകും. അഞ്ചംഗ കുടുംബത്തിനു പ്രതിദിനം പരമാവധി 300 രൂപ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ ഒരു മാസത്തേക്കു തുടരും.
റവന്യു, ഫിഷറീസ് വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പാക്കേജിനു രൂപം നൽകിയത്. നേരത്തെ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള അഞ്ചു ലക്ഷം രൂപയും ബദൽ ജീവനോപാധിക്ക് ഫിഷറീസ് വകുപ്പു നൽകുന്ന അഞ്ചു ലക്ഷം രൂപയും ആണു മരണമടഞ്ഞവരുടെ ആശ്രിതർക്കു ലഭിക്കുക.
കടലിൽ പോകാനാകാത്ത മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂപയും കണക്കാക്കി ഏഴു ദിവസത്തേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു ധനസഹായം നൽകാനാണു തീരുമാനം. 1.41 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനുമാത്രം 31 കോടി രൂപ ചെലവുവരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.
ദുരന്ത നിവാരണത്തിനു നീക്കിവച്ചിട്ടുള്ള പണത്തിനൊപ്പം ഫിഷറീസ് വകുപ്പിന്റെയും പണം ഇതിനായി വിനിയോഗിക്കും. കേന്ദ്രസർക്കാരിനോടും പ്രത്യേക പാക്കേജ് ആവശ്യപ്പെടും. കൃഷിനാശം, വീട് നഷ്ടപ്പെടൽ, ചികിത്സ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ഉചിതമായ സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു.
ഗുരുതരമായി പരിക്കേറ്റവരും മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലായവരുമായ മത്സ്യത്തൊഴിലാളികൾക്കു ബദൽ ജീവനോപാധിയായി ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നൽകും.
ബോട്ട്, മത്സ്യബന്ധനോപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്കു നഷ്ടത്തിനു തുല്യമായ നഷ്ടപരിഹാരം നൽകും. മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ പൂർണമായി നൽകും. ഇവർക്കു തൊഴിൽ പരിശീലനവും നൽകും.
കടലിൽ പോകാനാകാതെ കഴിയുന്ന എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഒരാഴ്ച സാമ്പത്തിക സഹായം നൽകും. അഞ്ചംഗ കുടുംബത്തിനു പ്രതിദിനം പരമാവധി 300 രൂപ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ ഒരു മാസത്തേക്കു തുടരും.
റവന്യു, ഫിഷറീസ് വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പാക്കേജിനു രൂപം നൽകിയത്. നേരത്തെ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള അഞ്ചു ലക്ഷം രൂപയും ബദൽ ജീവനോപാധിക്ക് ഫിഷറീസ് വകുപ്പു നൽകുന്ന അഞ്ചു ലക്ഷം രൂപയും ആണു മരണമടഞ്ഞവരുടെ ആശ്രിതർക്കു ലഭിക്കുക.
കടലിൽ പോകാനാകാത്ത മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂപയും കണക്കാക്കി ഏഴു ദിവസത്തേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു ധനസഹായം നൽകാനാണു തീരുമാനം. 1.41 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനുമാത്രം 31 കോടി രൂപ ചെലവുവരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.
ദുരന്ത നിവാരണത്തിനു നീക്കിവച്ചിട്ടുള്ള പണത്തിനൊപ്പം ഫിഷറീസ് വകുപ്പിന്റെയും പണം ഇതിനായി വിനിയോഗിക്കും. കേന്ദ്രസർക്കാരിനോടും പ്രത്യേക പാക്കേജ് ആവശ്യപ്പെടും. കൃഷിനാശം, വീട് നഷ്ടപ്പെടൽ, ചികിത്സ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ഉചിതമായ സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു.
ഗുരുതരമായി പരിക്കേറ്റവരും മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലായവരുമായ മത്സ്യത്തൊഴിലാളികൾക്കു ബദൽ ജീവനോപാധിയായി ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നൽകും.
ബോട്ട്, മത്സ്യബന്ധനോപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്കു നഷ്ടത്തിനു തുല്യമായ നഷ്ടപരിഹാരം നൽകും. മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ പൂർണമായി നൽകും. ഇവർക്കു തൊഴിൽ പരിശീലനവും നൽകും.